Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:03 am

Menu

Published on August 18, 2017 at 3:36 pm

വയറ്റിലൊരു കല്ലുണ്ടായിരുന്നു, അത് പോയി; പ്രസവിച്ചത് അറിയാതെ ബലാത്സംഗത്തിന് ഇരയായ 10 വയസുകാരി

10-year-old-rape-victim-delivers-baby-without-knowing-it

ചണ്ഡീഗഢ്: നിരന്തരമായി ബലാത്സംഗത്തിന് ഇരയായി ഗര്‍ഭം ധരിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഗര്‍ഭഛിദ്രം വിലക്കുകയും ചെയ്ത പത്തുവയസുകാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

സിസേറിയനിലൂടെയായിരുന്നു പ്രസവം. പെണ്‍കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ ഡോ. ദസാരി ഹാരിഷ് പറഞ്ഞു. മൂന്ന് ഗൈനക്കോളജിസ്റ്റുകളും ഒരു അന്‍സ്റ്ററ്റിസ്റ്റും ഒരു നിയോനാറ്റോളജിസ്റ്റും ഒരു പീഡിയാട്രീഷ്യനും അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. ദസാരി അറിയിച്ചു.

ഗര്‍ഭിണിയാണെന്ന കാര്യമോ പ്രസവിച്ചെന്ന കാര്യമോ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ല. വയറ്റില്‍ ഒരു കല്ലുണ്ടെന്നും അതിന്റെ ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയോടു പറഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സി. സെക്ഷനിലൂടെയാണ് 10 വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിക്ക് 2.2 കിലോഗ്രാം തൂക്കമുണ്ട്. കുട്ടിയെ നവജാത ശിശുക്കളുടെ ഐ.സി.യുവിലേക്കു മാറ്റി. ഇത്രയും ചെറുപ്രായത്തില്‍ സാധാരണ പ്രസവം സാധ്യമല്ലാത്തതിനാലാണ് സി. സെക്ഷനിലൂടെ കുട്ടിയെ പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്വന്തം അമ്മാവനാല്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞമാസം ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്. വിവരം അറിയുമ്പോള്‍ കുട്ടിയുടെ വയറ്റിലെ കുഞ്ഞിന് 30 ആഴ്ച പ്രായമായിരുന്നു.

ഇതോടെ ഗര്‍ഭഛിദ്രം സാധ്യമാകാതെ വന്നു. തുടര്‍ന്ന് ഇതിന് അനുമതി തേടി പെണ്‍കുട്ടിയുടെ കുടുംബം ചണ്ഡീഗഢിലെ പ്രാദേശിക കോടതിയെ സമീപിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഗര്‍ഭഛിദ്രം സാധ്യമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടി ജൂലൈ 28നാണ് സുപ്രീംകോടതിയും അനുമതി നിഷേധിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News