Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഹരിയാന കോണ്‍ഗ്രസ് എംപി ബീരേന്ദ്ര സിംഗാണ് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.ഈ വാർത്ത പുതിയ രാഷ്ട്രിയ വിവാദത്തിനു തിരികൊളുത്തി .രാജ്യസഭാ സീറ്റുലഭിക്കാന്‍ 100 കോടിരൂപ നല്‍കണമെന്ന് ചിലര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 80 കോടി മുടക്കി താന്‍ സീറ്റ് സ്വന്തമാക്കി. 20 കോടിരൂപ ലാഭിച്ചു.ഹരിയാനയില്‍ നടന്ന ചടങ്ങിലാണ് ബീരേന്ദ്രസിങ് വിവാദ പ്രസ്താവന നടത്തിയത്. 100 കോടിവരെ ചിലവഴിച്ച് രാജ്യസഭയിലെത്തുന്ന എം പിക്ക് എങ്ങനെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ബീരേന്ദര്‍ സിങ് സ്വന്തം അനുഭവമാണ് പറഞ്ഞത്. നൂറു കോടി കൊടുത്താല്‍ രാജ്യസഭാംഗമാകാമെന്ന പ്രസ്താവനയ്ക്ക് തെളിവ് നല്‍കണം-ബിജെപി എംപിയും പാര്‍ട്ടി വക്താവുമായ പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ഇത്തരം സീറ്റുകച്ചവടങ്ങള്‍ കോണ്‍ഗ്രസില്‍ പതിവാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതോടെ അദ്ദേഹം പ്രസ്താവന പിന്‍വലിച്ചു. തന്റെ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.ഹരിയാനയുടെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ബീരേന്ദര്‍. സിംഗ് ,മുഖ്യമന്ത്രി ഭുപിന്ദര്‍ സിങ് ഹൂഡയുടെ കടുത്ത വിമര്‍ശകനായ സിങിന് കഴിഞ്ഞ കുറെ ആഴ്ചകളായി കുടത്ത തിരിച്ചടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹരിയാനയുടെ ചുമതലയില്‍ നിന്നു മാറ്റിയ ബീരേന്ദറിന് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
Leave a Reply