Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക് :പട്ടിയുടെ കടിയേറ്റ് കൈയ്യും കാലും നഷ്ടമായ 50 കാരന് കോടതി 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചു. മിഷിഗണ്‍ സ്വദേശിയായ സ്റ്റീവ് കോണ്‍സ്റ്റാന്റൈന്‍(50) എന്നയാള്‍ക്കാണ് കേസിൽ അനുകൂലമായി വെയ്‌നിലെ കോടതി വിധി പറഞ്ഞത്. ഏറെ പ്രാധാന്യമുളള വിധിയാണ് കോടതി പുറത്ത് വിട്ടതെന്ന് സ്റ്റീവിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ബെന്‍സ്റ്റീന്‍ പറഞ്ഞു. പട്ടിയുടെ കടിയേറ്റ് കൈയ്യും കാലും നഷ്ടമായ സ്റ്റീവിന് 22ലേറെ ശസ്ത്രക്രിയകള്‍ക്കാണ് വിധേയനാക്കിയത്. സ്റ്റീവിനെ ആക്രമിച്ച പട്ടികളില്‍ ഒന്നിനെ പൊലീസെത്തി വെടിവച്ച് കൊന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഡെറിക് ഫെല്‍ട്ടന്‍, അമ്മ എലിസബത്ത് കോളിന്‍സ് ഫെല്‍ട്ടന്‍ എന്നിവരുടെ വളര്‍ത്ത് നായകളാണ് സ്റ്റീവിനെ ആക്രമിച്ചത്. ഫെല്‍ട്ടന്റെ പട്ടികളല്ല സ്റ്റീവിനെ ആക്രമിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ കോടതിയിൽ പ്രതിഭാഗം ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.പട്ടികളെ അലക്ഷ്യമായി വളര്‍ത്തിയതിനും ആളുകളെ ആക്രമിയ്ക്കാന്‍ ഇടയാക്കിയ സാഹചര്യത്തിനും പ്രതികളായ അമ്മയേയും മകനേയും കോടതി വിമര്‍ശിക്കുകയും ചെയ്തു.
Leave a Reply