Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:47 pm

Menu

Published on November 19, 2016 at 9:10 am

പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കാമുകനുള്‍പ്പെടെ പതിനൊന്നുപേര്‍ പിടിയിൽ

11-arrest-in-case-of-rape-case-in-kerala

പോത്തൻകോട് : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 11 പേർ അറസ്റ്റിൽ.ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.11 ദിവസത്തോളം കന്യാകുമാരിയിലും നാഗർകോവിലും തിരുവനന്തപുരത്തും കൊല്ലത്തും താമസിപ്പിച്ച് പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ച വക്കുകയായിരുന്നു.പ്രണയം നടിച്ചു തന്നെ പരവൂര്‍ സ്വദേശി പരവൂരിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു പെണ്‍കുട്ടി പൊലീസിനോടു വെളിപ്പെടുത്തിയത്. അവിടെ വച്ച്‌ ഇരുവരും ചേര്‍ന്നു പീഡിപ്പിച്ചു. തുടര്‍ന്ന് ആറ്റിങ്ങലില്‍ എത്തിച്ച്‌ ഓട്ടോഡ്രൈവര്‍ക്ക് കൈമാറി. അയാള്‍ ഇടനിലക്കാരനായിരുന്നു. പിന്നീടായിരുന്നു പലര്‍ക്കായി കാഴ്ച വച്ചത്. കേസില്‍ 16 പ്രതികള്‍ ഉള്ളതായി പോലീസ് പറയുന്നു.ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് ആവശ്യക്കാര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

ആലപ്പുഴ തുമ്പോളി മംഗലത്ത് പടിഞ്ഞാറ് അരയച്ചേരി വീട്ടില്‍ പ്രിയ എന്നും ബെറ്റി എന്നും വിളിക്കുന്ന ഫിലോമിന(38), കൊല്ലം ചവറ തെക്കുംഭാഗം കോയിവിള പാവുമ്പ ജാന്‍സി ഭവനില്‍ സുനില്‍ എന്നു വിളിക്കുന്ന സുനില്‍ ജോണ്‍(38), കാട്ടായിക്കോണം മരുപ്പന്‍കോട് വാഴവിള തിരുവാതിരയില്‍ പ്രവീണ്‍(34), പുല്ലമ്പാറ മാണിക്കല്‍ പാലാംകോണം വടയടിക്കോണം ഈന്തിവിളവീട്ടില്‍ കണ്ണപ്പന്‍ എന്നു വിളിക്കുന്ന അനൂപ് കൃഷ്ണന്‍(26), മാണിക്കല്‍ മുസ്ലിം പള്ളിക്കു സമീപം തടത്തരികത്തു വീട്ടില്‍ അനീബ് റാഫി(24), പള്ളിപ്പുറം കണിയാപുരം റെയില്‍വേ ഗേറ്റിനു സമീപം ചാലില്‍ലക്ഷംവീട്ടില്‍ അബു(34), കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡന്‍സി ഷമി മന്‍സിലില്‍ ഷക്കീര്‍(34), കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ്(47), നേതാജിപുരം പാല്‍ സൊസൈറ്റിക്കു സമീപം ഷിഫിന്‍ മന്‍സിലില്‍ ഷെരീഫ്(37), പേട്ട പഴയ എയര്‍പോര്‍ട്ടിനു സമീപം ശ്രീചിത്തിര നഗര്‍ എഫ് 188, ടിസി 34/1162 സൗപര്‍ണികയില്‍ നിന്നു പാങ്ങപ്പാറ പേരൂര്‍ റിവുലറ്റിയില്‍ താമസിക്കുന്ന രതീഷ്‌കുമാര്‍(34), ചേങ്കോട്ടുകോണം തുണ്ടത്തില്‍ സ്‌കൂളിനു സമീപം തുണ്ടത്തില്‍ വീട്ടില്‍ അജു എന്നു വിളിക്കുന്ന അജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഓട്ടോഡ്രൈവറാണു പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലെ വീട്ടില്‍ എത്തിക്കുന്നത്. ഇവിടെ വച്ച് ഇടനിലക്കാരനും സുനിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനുശേഷം കന്യകുമാരിയില്‍ കൊണ്ടുപോയി ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിനു കാഴ്ചവച്ചു. തിരികെയെത്തിയ ശേഷം ഒരു ഫ്ലാറ്റില്‍ 10 മുതല്‍ 13 വരെ പ്രതികളും വീണ്ടും സുനിലിന്റെ വീട്ടില്‍ എത്തിച്ച് ഏഴും ഒന്‍പതും പ്രതികളും പീഡിപ്പിച്ചു. കാര്യവട്ടത്തുള്ള ഫ്ലാറ്റില്‍ വച്ചാണു 14-ാം പ്രതിക്കു കൈമാറുന്നത്. പെണ്‍കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചതു പതിനഞ്ചാം പ്രതിയുടെ വീട്ടിലാണ്. ഇവരില്‍ നിന്നു രക്ഷപ്പെട്ടാണു കഴിഞ്ഞദിവസം വീട്ടിലെത്തുന്നത്. പത്തുദിവസത്തോളം പെണ്‍കുട്ടി വാണിഭസംഘത്തിന്റെ തടവിലായിരുന്നുവെന്നു പൊലീസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News