Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയില്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോർട്ട്.റഷ്യന്‍ ഹാക്കര്‍മാരാന്നാണ് ഇതിന് പിന്നിലെന്നാണ് വിവരം.ഒരു റഷ്യന്‍ ബിറ്റ്‌കോയിന്‍ (Bitcoin) സെക്യൂരിറ്റി ഫോറം വഴിയാണ് ഹാക്ക് ചെയ്യപ്പെട്ട 49.3 ലക്ഷം അക്കൗണ്ടുകളും പാസ്‌വേഡുകളും പുറത്തുവിട്ടിരിക്കുന്നത്.ഈ പാസ് വേഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ പ്ലസ്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ഗൂഗിള്‍ ഉല്‍പന്നങ്ങളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ചോര്‍ത്തിയ പാസ് വേഡുകളില്‍ 60%വും ഇപ്പോഴും ആക്റ്റീവാണെന്ന് ട്വിസ്‌കിറ്റ് അവകാശപ്പെടുന്നു . അതേസമയം ചോര്‍ന്ന വിവരങ്ങളില്‍ രണ്ടു ശതമാനം ജിമെയില്‍ അക്കൗണ്ടുകളും പാസ്‌വേഡുകളും മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ എന്ന് ജിമെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഓട്ടോമേറ്റഡ് ആന്റി-ഹൈജാക്കിങ് സിസറ്റം നിരവധി ഹാക്കിങ് ശ്രമങ്ങളെ തടഞ്ഞതായും ഗൂഗിള്‍ പറയുന്നു.റഷ്യന്‍ മെയില്‍ സേവനങ്ങളുടെയും ജിമെയിലിന്റെയും ലിസ്റ്റുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ യാഹു ഉള്‍പ്പെടെയുള്ള സേവന ദാതാക്കളുടെയും ലിസ്റ്റ് പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.അതേസമയം ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജിമെയില്‍ അക്കൗണ്ടിന്റെ സെക്യൂരിറ്റി പരിശോധിക്കുന്നതിനായി ജിമെയില്‍ പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് ചെക്കപ്പ് എന്ന സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടില്‍ സമീപകാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ കാണാം.അക്കൗണ്ടില്‍ പ്രവേശിച്ചിരിക്കുന്ന ഐപി അഡ്രസുകളും ഏകദേശ ലൊക്കേഷനുകളും അക്കൗണ്ട് ചെക്കപ്പില്‍ ലഭ്യമാണ്.ജിമെയിലിന് ലോകത്താകെ 42.50 കോടി ആക്ടീവ് യൂസര്‍മാരുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
Leave a Reply