Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കക്കിനട:ആന്ധ്രാപ്രദേശിലെ കൊത്തപ്പള്ളി മന്ദലിൽ ആറുവയസ്സുകാരിക്ക് പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ക്രൂരപീഡനം. മെക്കാനിക്കായ ഗുബ്ബാല കമലേശ്വര റാവുവിന്റേയും സുനിതയുടെയും മകളാണ് ഗുബ്ബാലാ രോഷ്‌നി.രോഷ്നിയുടെ അമ്മായിയുടെ വിവാഹം വിശാഖപ്പട്ടണത്തിലുള്ള ചെറി എന്ന യുവാവുമായി നിശ്ചയിച്ചിരുന്നു.അമ്മായിയെ കാണാനായി കുട്ടിയുടെ വീട്ടിൽ ചെറി സ്ഥിരമായി എത്തിയിരുന്നു. അപ്പോൾ ഉറക്കത്തില്‍ അസ്വഭാവികമായി കരയുന്ന രോഷ്‌നിക്ക് പ്രേതബാധയുണ്ടന്ന് ചെറി വീട്ടുക്കാരെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പ്രേതബാധ ഉള്ളതിനാലാണ് അച്ഛന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്നതെന്നും അമാവാസി നാളിലാണ് കുട്ടി ജനിച്ചതെന്നും ചെറി വീട്ടുകാരോട് പറഞ്ഞു.ബാധ ഒഴിപ്പിക്കാനായി ചെറി ദിവസങ്ങളോളം രോഷ്നിയെ അടിക്കുകയും ചുട്ടു പഴുത്ത കമ്പി കൊണ്ട് പൊള്ളിക്കുകയും ചെയ്തു. കുട്ടിയുടെ മുത്തച്ചൻ പോലീസിൽ പരാതി നല്കി.ചെറി തന്നെ പല രീതിയിലും ഉപദ്രവിച്ചതായി രോഷ്നി പോലീസിന് മൊഴി കൊടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply