Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ളൂർ: ആറു വയസുകാരിയെ സ്കൂളിലെ ജീവനക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വരത്തൂർ – ഹരലൂർ റോഡിൽ സ്ഥിതി ചെയ്യുന്ന വിബ്ജിയോർ സ്കൂളിലാണ് സംഭവം നടന്നത് . കഴിഞ്ഞ തിങ്കളാഴ്ച്ച ക്ലാസ് നടക്കുന്ന സമയത്താണ് സമയത്താണ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയും ഒഡിഷയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറുമായ ആളുടെ മകൾ പീഡിപ്പിക്കപ്പെട്ടത്.സ്‌കൂളിലെ തന്ന ജിം ഇന്‍സ്ട്രക്ടറും, സെക്യൂരിറ്റി ഗാര്‍ഡും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി മാതാപിതാക്കളടക്കം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ കാണിച്ചപ്പോഴുമാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ സ്‌കൂള്‍ അധികൃതര്‍ ഗൗരവമായിട്ടെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രതിഷേധം വ്യാപകമായതോടെ, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.അതേസമയം, സ്‌കൂളിന് പുറത്ത് നടക്കുന്ന പ്രതിഷേധത്തെ പ്രിന്‍സിപ്പല്‍ എതിര്‍ത്തു. ദുഃഖം പ്രകടിപ്പിക്കാനുള്ള മാര്‍ഗം പ്രതിഷേധമല്ലെന്നും ഇമെയില്‍ ഐഡി തരാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സ്റ്റാഫുകളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്‌കൂളില്‍ വച്ച് ഒന്നാം ക്ലാസുകാരി മാനഭംഗത്തിനിരയായത് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
Leave a Reply