Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:18 pm

Menu

Published on June 7, 2014 at 3:10 pm

ആം ആദ്മി പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

aap-west-bengal-unit-joins-bjp

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം പൂര്‍ണ്ണമായും ബി.ജെ.പിയില്‍ ലയിക്കുന്നു.  എ എ പി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ സിന്‍ഹയാണ് ഇക്കാര്യം  അറിയിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബി ജെ പി വിജയത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി മാറ്റം. സംസ്ഥാന കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ പ്രദീപ് ഘോഷ് ഉടന്‍ തന്നെ ബി ജെ പിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ്‌ ഘോഷ് അടുത്തുതന്നെ പാര്‍ട്ടിയില്‍ ചേരുമെന്നും സിന്‍ഹ പറഞ്ഞു. ബി.ജെ.പിയില്‍ ചേരുന്ന കാര്യം ഘോഷും സ്ഥിതീകരിച്ചിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പോരാടുന്നതിന് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം ബി.ജെ.പി.യില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കഴിയുന്ന സംസ്ഥാനത്തെ ഏക വേദി ബി.ജെ.പി മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അമിത്‌ കുമാര്‍ പറഞ്ഞു.ആദ്മി ആകാല ചരമത്തിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പരസ്പരം ചെളിവാരിയെറിയുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ആം ആദ്മിയില്‍ നടക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ യോഗ്‌നേദ്ര യാദവും മനീഷ് സിസോദിയയും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുഡ്ഗാവിലെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മുതല്‍ ആം ആദ്മി പാര്‍ട്ടി കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളില്ലെല്ലാം കെജ്രിവാള്‍ പിന്തുണച്ചിട്ടും, യോഗേന്ദ്ര യാദവ് അദ്ദേഹത്തോട് നീതി പുലര്‍ത്തിയില്ലെന്ന് സിസോദിയ ആഞ്ഞടിച്ചു.പാര്‍ട്ടിയുടെ ഹരിയാന ഘടകത്തില്‍ നവീന്‍ ജയ്ഹിന്ദുമായും യോഗേന്ദ്ര യാദവുമായുള്ള അഭിപ്രായ വ്യത്യാസം പൊതുജനമധ്യത്തില്‍ കൊണ്ടുവന്നത് യോഗേന്ദ്ര യാദവാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കെജ്രിവാള്‍ തയ്യാറാകുന്നില്ലെന്ന് നേരത്തെ യോഗേന്ദ്ര യാദവ് വിമര്‍ശനമുന്നയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News