Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:09 pm

Menu

Published on January 20, 2018 at 9:30 am

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കണ്ണൂരില്‍ ഹര്‍ത്താല്‍

abvp-activist-iti-student-hacked-to-death

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകനും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ കണ്ണൂര്‍ പേരാവൂര്‍ കോളയാട് ആലപറമ്പിലെ ശ്യാമപ്രസാദിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (20), സലീം ഹംസ(26), അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍(25), കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദീന്‍(39) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന റിറ്റ്സ് കാറും പിടിച്ചെടുത്തിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകര്‍ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്നു രണ്ട് മണിക്കൂറിനകം പേര്യ ചുരം വഴി വയനാടിലേക്ക് രക്ഷപ്പെടവെ ബോയ്സ് ടൗണിനു സമീപം തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനാണ് കേസന്വേഷിക്കുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്. വൈകുന്നേരം ആറുമണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ പൊലീസ് സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ശ്യാമപ്രസാദിന്റെ മൃതദേഹം ഇന്ന് പത്തരയോടെ പോസ്റ്റ് മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കണ്ണൂരില്‍ എത്തിക്കും. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഇന്നലെ വൈകുന്നേരമാണു പേരാവൂര്‍ കൊമ്മേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിനടുത്തുവെച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്കു ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ചേര്‍ന്നു ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News