Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ രണ്ടാംതലമുറയില്‍ പെട്ട ആളാണ് അപർണ.അതിനാല്‍ മലയാളവുമായി അത്രകണ്ട് പരിചയമില്ല. എന്നാൽ അച്‌നും അമ്മയും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ആണ്. തമിഴന്റെ പാരമ്പര്യവും സംസ്‌കാരവും അന്യഭാഷാ കഥകളുമായി കോര്‍ത്തിണക്കി നാടകവേദികളില്‍ പകര്‍ന്നാട്ടത്തിന്റെ പുത്തന്‍ ഭാഷ്യം രചിച്ച കൂത്ത് പട്ടറൈ എന്ന നാടകവേദിയുടെ കണ്ടെത്തലാണ് ഈ സുന്ദരി. തിരക്കഥാകൃത്ത്, സംവിധായിക, അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് അപർണ. എ ബി സി ഡി യിലേക്കുള്ള കടന്നു വരവ് തികച്ചും യാദൃശ്‌ചികമായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണ് സിനിമയിലേക്ക് എത്തിയത് .
പാശ്ചാത്യൻ നിർത്തത്തോടു താൽപര്യം അപർണയെ മൈക്കിള്‍ ജാക്‌സന്റെ ആരാധികയാക്കി . ഹിപ് ഹോപ്, ബ്രോഡ്‌വേ, പാശ്‌ചാത്യരുടെ തനത് നൃത്തരൂപങ്ങള്‍, ഡിസ്‌കോ, ജൂതന്മാരുടെ ഫോക്ക് ഡാന്‍സ് എന്നിവയോടാണ് കൂടുതൽ താൽപര്യം.
ബോയ്‌ക്കട്ട് ഹെയര്‍സ്‌റ്റൈലും കട്ടിക്കണ്ണടയുമായെത്തിയ എ ബി സി ഡി മധുമിതയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. താന്‍ അവതരിപ്പിച്ച ആ കഥാപാത്രം തന്റെ തന്നെ പ്രതിരൂപമാണെന്നു പറയാതെ പറയുന്ന അപര്‍ണയ്‌ക്ക് ഭ്രമം അഭിനയത്തോടും നൃത്തത്തോടുമാണ്. നാടകത്തെ ഇഷ്‌ടപ്പെട്ടിരുന്ന അപര്‍ണ ഇപ്പോള്‍ സിനിമയെയും സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ
Leave a Reply