Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:09 pm

Menu

Published on January 23, 2018 at 11:45 am

കോഴിക്കോട്ട് എടിഎം തട്ടിപ്പ് വീണ്ടും; ഉപയോക്താക്കള്‍ ആശങ്കയില്‍

again-atm-robbery-in-calicut

കോഴിക്കോട്: സ്‌കിമ്മര്‍ ഉപയോഗിച്ചുള്ള എടിഎം തട്ടിപ്പിന് പിന്നാലെ കോഴിക്കോട്ട് എടിഎം കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയും പുതിയ മോഡല്‍ തട്ടിപ്പ്.

എ.ടി.എം മെഷീനിലും നെറ്റ്‌വര്‍ക്കിലും കൃത്രിമം നടത്തിയശേഷം ആറുതവണയായി 1,49,000 രൂപ പിന്‍വലിക്കുകയായിരുന്നു. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് തട്ടിപ്പുനടന്നത്.

പണമെത്തുന്ന സമയത്തുതന്നെ മെഷീന്‍ ഓഫാക്കിയതിനാല്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്കുപകരം ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. ഇതിനാല്‍ തന്നെ ഇടപാടുകാര്‍ ആരുംതന്നെ പരാതിയുമായി എത്താതിരുന്നതിനാല്‍ വിവരം പുറത്തറിയാനും വൈകി. ബാങ്ക് അധികൃതര്‍ എ.ടി.എം. ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ മാത്രമാണ് ഈ തട്ടിപ്പ് പുറത്തായത്.

കൂടുതല്‍ തട്ടിപ്പു വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഉപയോക്താക്കള്‍ ആശങ്കയിലാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്.ഐ. കെ. ശംഭുനാഥ് അറിയിച്ചു.

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ നിന്നായിരുന്നു സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്നത്.

ഡിസംബര്‍ 20-നാണ് ആദ്യമായി പണം കവര്‍ന്നത്. 40,000 രൂപയാണ് അന്ന് നഷ്ടപ്പെട്ടത്. ജനുവരി 13-ന് രണ്ടുതവണയായി 39,500 രൂപ വീതവും ഒരു തവണ പതിനായിരം രൂപയും പിന്‍വലിച്ചു. ജനുവരി 20-ന് രണ്ടുതവണയായി പതിനായിരം രൂപ വീതവും പിന്‍വലിക്കുകയായിരുന്നു.

എ.ടി.എം. കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച് രഹസ്യനമ്പര്‍ മനസ്സിലാക്കി സ്‌കിമ്മര്‍ ഉപയോഗിച്ച് ഡേറ്റാകാര്‍ഡ് വിശദാംശങ്ങള്‍ പകര്‍ത്തുകയും ഇവ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മ്മിച്ചുമായിരുന്നു തട്ടിപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News