Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:04 pm

Menu

Published on June 26, 2015 at 11:56 am

വിവാഹത്തിലൂടെ ഒത്തു തീർപ്പിനു തയ്യാറല്ല; കോടതിക്ക് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മറുപടി

am-not-ready-to-marry-him-says-victim-after-madras-hc-gives-rapist-bail-to-mediate-with-her

ചെന്നൈ: പീഡനക്കേസിൽ ഒത്തുതീര്‍പ്പിനു ശ്രമിക്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതിക്ക് ഇരയുടെ മറുപടി. സംഭവം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷം പ്രതിയുമായി ഒത്തു തീര്‍പ്പു സംഭാഷണം നടത്തണമെന്നു കോടതി പറയുന്നത് എന്തിനാണെന്നു പെണ്‍കുട്ടി ചോദിക്കുന്നു. വിചാരണക്കോടതി ശിക്ഷയ്ക്കെതിരേ സമര്‍പ്പിച്ച അപ്പീലില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്നും പ്രതി മോഹന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വിവാഹം കഴിക്കാന്‍ എന്നല്ല സംസാരിക്കാന്‍ പോലും തയാറല്ലെന്നാണു പെണ്‍കുട്ടിയുടെ നിലപാട്. ഞാന്‍ അയാളുടെ മുഖം പോലും കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ കുട്ടിയുടെ അച്ഛനാണെങ്കില്‍ പോലും അയാള്‍ മാപ്പ് അര്‍ഹിക്കുന്നില്ല. അഞ്ചുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു.
മധ്യസ്ഥ ശ്രമത്തിനായി പ്രതിക്ക് കഴിഞ്ഞ ദിവസം ജസ്റ്റിസ് പി. ദേവദാസ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ഒരു കുഞ്ഞിന്‍റെ അമ്മയാണെന്നും ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനിച്ച കുഞ്ഞുങ്ങളും ഇതിന്‍റെ പാപഭാരം ജീവിതകാലം മുഴുവന്‍ ചുമക്കേണ്ടി വരുമെന്നും അതിനാല്‍ മധ്യസ്ഥ ശ്രമം ഉചിതമായിരിക്കുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു കേസില്‍ സമാന പരിഹാരം നിര്‍ദേശിച്ചപ്പോള്‍ അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. യുവതിക്ക് ജനിച്ച കുഞ്ഞിന്‍റെ പേരില്‍ ബാങ്കില്‍ ഒരു ലക്ഷം രൂപ പ്രതി നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, വിധിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News