Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാവോപോളോ: ലോകകപ്പ് ഫുട്‌ബോളിൻറെ സെമിയിൽ നെതര്‍ലന്‍ഡിനെ തകർത്ത് അര്‍ജന്റീന ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടില്‍(4-2) മറികടന്നാണ് 24 വര്‍ഷത്തിനുശേഷം അര്‍ജന്റീന വീണ്ടും കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിക്കാതിരുന്നതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ തടഞ്ഞ അര്‍ജന്റീനയുടെ ഗോളി സെര്‍ജിയോ റൊമേറോയുടെ പ്രകടനമാണ് അവിസ്മരണീയ പ്രകടനമാണ് അവർക്ക് ജയം നേടിക്കൊടുത്തത്.1998ല്‍ നെതര്‍ലന്‍ഡിനെ ബ്രസീല്‍ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചതിന് ശേഷം ആദ്യമായാണ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനക്കുവേണ്ടി മെസി, ഗാരെ, അഗ്യൂറോ, മാക്‌സി റോഡ്‌റിഗസ് എന്നിവര്‍ ഗോള്‍ നേടി. ജൂലൈ 13ന് പുലര്‍ച്ചെ 12.30ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ നേരിടും.1990ലെ ഫൈനലില്‍ എതിരാളികളായിരുന്ന ജര്‍മനി തന്നെയാണ് അര്‍ജന്റീനയക്ക് ഇത്തവണയും എതിരാളികള്‍. അന്ന് മാറഡോണയ്ക്കും സംഘത്തിനും കഴിയാതിരുന്നത് ജര്‍മന്‍ മതില്‍ പൊളിക്കാന്‍ മെസിക്കും സംഘത്തിനും ഇത്തവണയാവുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്.
Leave a Reply