Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: പാകിസ്താന്‍ ചാരവനിതയുടെ വലയില്‍ വീണ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ പട്ടാളക്കാരനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.സെക്കന്തരാബാദ് കന്റ്റോണ്മെന്റിലെ ഇ.എം.ഇ യൂണിറ്റില്‍ ക്ലര്‍ക്കായി ജോലിനോക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി പതന്‍ കുമാര്‍ പോഡാര്‍ ആണ് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ പിടിയിലായത്. രാത്രി കാലങ്ങളില്‍ പതന്‍ കുമാര്‍ ആവശ്യമില്ലതെ അധികസമയം ജോലിനോക്കുന്നതില്‍ സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥര്‍ ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു . പശ്ചിമ ബംഗാള്‍ സ്വദേശിയും സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥനുമാണ് ഇയാള്‍. രാജ്യത്തെ സൈനിക യൂണിറ്റുകളുടെ നീക്കങ്ങളും ചില സൈനിക ഓഫീസുകളുടെ ഫോണ്‍ നമ്പരുകളും ഇയാള്‍ യുവതിക്ക് കൈമാറി. പ്രതിഫലമായി ഇയാളുടെ അക്കൗണ്ടിലേയ്ക്ക് യുവതി പണം അയയ്ക്കാനും തുടങ്ങി.യുവതിയുടെ ആവശ്യപ്രകാരം ഇയാള്‍ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ട്രോജന്‍ (വൈറസ് പ്രോഗ്രാം) ഇന്‍സ്റ്റാള്‍ ചെയ്തു. ഇതോടെ സൈനികന്റെ കമ്പ്യൂട്ടര്‍ അനുഷ്‌കയ്ക്ക് എവിടെനിന്നും പരിശോധിക്കാനാകുമെന്ന സ്ഥിതിയായി. പിന്നീട് മിസൈല്‍ യൂണിറ്റുകളുടെയും സ്‌റ്റോറേജ് യൂണിറ്റുകളുടെയും ഫോട്ടോ ആവശ്യപ്പെട്ടുവെങ്കിലും അത് തന്റെ പരിധിയില്‍ വരാത്ത കാര്യമായതിനാല്‍ ഈ ആവശ്യം നിറവേറ്റാന്‍ പൊദ്ദാര്‍ക്ക് കഴിഞ്ഞില്ല.ഇവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കന്നതിന്റെ പ്രതിഫലമായി വന്‍ തുകകള്‍ സൈനികന്റെ അക്കൗണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഒരു ലണ്ടന്‍ യാത്രയാണ് അനുഷ്‌കയുടെ ഒടുവിലത്തെ വാഗ്ദാനം. പക്ഷേ അതിനുമുന്‍പ് പൊദ്ദാര്‍ ഹൈദരബാദ് പോലീസിന്റെ പിടിയിലായി.പോലീസ് നടത്തിയ അന്വേഷണത്തില്‍ അനുഷ്‌ക എന്ന് പരിചയപ്പെടുത്തിയ യുവതി ഇന്ത്യന്‍ സൈനികന് നല്‍കിയ പേരുള്‍പ്പെടെയുള്ള എല്ലാം വിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
Leave a Reply