Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:03 am

Menu

Published on March 2, 2017 at 10:30 am

ബാങ്കുവഴിയുള്ള പണമിടപാടുകള്‍ക്കും ഇനി സര്‍വീസ് ചാര്‍ജ്; 150 രൂപ വരെ ഈടാക്കും

banks-slap-charges-on-cash-transactions-hdfc-icici-axis-bank-demonetisation

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ബാങ്ക് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.

ബുധനാഴ്ച മുതല്‍ ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പറയപ്പെടുന്നത്.

ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.

ഇതില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഹോം ബ്രാഞ്ചില്‍നിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിന് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല.

കൂടാതെ ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ഈയിനത്തില്‍ ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഈ വ്യവസ്ഥകളും ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു.

ഐ.സി.ഐ.സി.ഐ ബാങ്കും ആക്‌സിസ് ബാങ്കും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകളില്‍ മാറ്റമില്ലെങ്കിലും പരിധികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍നിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക. പൊതുമേഖലാ ബാങ്കുകളും ഇത്തരത്തില്‍ നീങ്ങുമോ എന്ന കാര്യം വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News