Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിഴിഞ്ഞം:പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ കത്തി കൊണ്ട് വെട്ടിയ ശേഷം അമിത വേഗത്തിൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് സമീപത്തെ കരിങ്കല്‍ മതിലില്‍ ബൈക്കിടിച്ച് മരിച്ചു.വെണ്ണിയൂര്‍ നെല്ലിവിള മാവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകനായ കുട്ടന്‍ എന്ന രഞ്ജിത്ത് (24) ആണ് മരിച്ചത്.പരിക്കേറ്റ വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനി സബിന എസ്. കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രഞ്ജിത്ത് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു.ഇതിനെ തുടർന്ന് പെണ്‍കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് രഞ്ജിത്തിന് താക്കീതും നൽകിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്.കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന സബീന റോഡിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയ രഞ്ജിത്ത് കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് സബീനയുടെ പുറകിൽ നിന്നും കഴുത്തിന് വെട്ടുകയായിരുന്നു.തടയാൻ ശ്രമിച്ചപ്പോൾ സബീനയുടെ വലതു കൈക്കും വെട്ടേറ്റു.റോഡിൽ വീണ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു ശേഷം വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്ക് മതിലിലിടിച്ച് രഞ്ജിതതിന്റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇയാളെ വിഴിഞ്ഞം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും വെട്ടുകത്തിയും യുവാവിന്റെ പോക്കറ്റിൽ നിന്ന് വിഷ ദ്രാവകവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Leave a Reply