Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്‌ന : നവവരനേയും വീട്ടുകാരേയും ഞെട്ടിച്ച് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം അരങ്ങേറിയത്. ഒമ്പത് മാസം തികഞ്ഞ പൂര്‍ണ്ണ ഗര്‍ഭിണിയെയാണ് താന്‍ വിവാഹം ചെയ്തതെന്ന് ഊഹിക്കാന്‍ പോലും സാധിക്കുന്നിലെന്ന് നവവരന്‍ അഭയ് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം കൊടിയ വഞ്ചനയാണ് കാണിച്ചതെന്നും അവര്‍ സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നെന്നും അഭയ് കുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞു. മകന്റെ ജീവിതത്തിനും കുടുംബത്തിന്റെ അഭിമാനത്തിനുമാണ് അവര്‍ ക്ഷതമേല്‍പ്പിച്ചതെന്നും അഭയ് കുമാറിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഒരുസംഘം ആളുകള്‍ തന്നെ തട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നുവെന്നും അഭയ് കുമാര്‍ പറഞ്ഞു.
രണ്ടുപതിറ്റാണ്ട് മുമ്പ് വരെ നിർബന്ധിച്ചുള്ള വിവാഹം സാധാരണ സംഭവമായിരുന്ന സംസ്ഥാനമാണ് ബീഹാർ. ഗ്രാമപ്രദേശങ്ങളിൽ ഇതൊരു ആചാരമായിഇപ്പോഴും തുടരുന്നു. പകാറുഅ ഷാദി എന്നാണ് ഇതിനെ വിളിക്കുന്നത്.
ഈമാസം രണ്ടിന്, തന്നെ ഒരു സംഘം ആളുകൾ മുസാഫർപൂറിലേക്ക് വിളിച്ച് കൊണ്ടുപോയി ബന്ദിയാക്കി തടഞ്ഞുവെക്കുകയായിരുന്നു. ഒടുവിൽ മനോഹർ പാട്ടിയിലെ പെൺകുട്ടിയുമായി നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു, അഭയ് കുമാർ വ്യക്തമാക്കി. ഐ എ എൻ എസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.
Leave a Reply