Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: ബ്രിട്ടനിലെ ആദ്യമായി ഗർഭം ധരിച്ച യുവാവ് എന്ന പദവി ഇനി ഹെയ്ഡന്‍ ക്രോസിന് സ്വന്തം.ഹെയ്‌ഡന്‍ ക്രോസ് എന്ന ഭിന്നലിംഗക്കാരനാണ് കുഞ്ഞിനു ജന്മം നല്കാന്‍ തയ്യാറെടുക്കുന്നത്. പെണ്‍കുട്ടിയായി ജനിച്ച ഹെയ്ഡന്‍ സ്വന്തം ഇഷ്ടപ്രകാരം പുരുഷനായി മാറാന്‍ തീരുമാനമെടുത്തിരുന്നു.
അതിനായി ഹോര്‍മോണ്‍ ചികിത്സകളും ആരംഭിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഔദ്യോഗിക രേഖകളില്‍ ഹെയ്ഡന്റെ പേരിനുനേരെ പുരുഷന്‍ എന്നാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ പൂര്‍ണ്ണമായും പുരുഷനായി മാറുന്നതിന് മുൻപ് ഒരു സ്ത്രീയുടെ കടമ കൂടി നിർവ്വഹിക്കണമെന്ന് ഹെയ്ഡന്‍ ക്രോസ് ആഗ്രഹിച്ചു.
അതിനായി തന്റെ അണ്ഡം സൂക്ഷിച്ച് വയ്ക്കണമെന്നും, ഭാവിയിൽ ഒരു വാടകഗര്‍ഭപാത്രം വഴി സ്വന്തം കുഞ്ഞിന് ജന്മം നൽകാമെന്നും ഹെയ്ഡന്‍ കണക്കുകൂട്ടി. എന്നാൽ എന്നാല്‍ ചില നിയമതടസ്സങ്ങളെത്തുടര്‍ന്ന് ഹെയ്ഡന്റെ പദ്ധതി ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനെ തുടർന്ന് ഹെയ്ഡൻ ബീജദാതാവിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
ഫേസ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തിയ ഹെയ്ഡന്‍ ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ് പ്രസവത്തിനു ശേഷം പൂര്‍ണ്ണമായും പുരുഷനാവാനുള്ള ശസ്ത്രക്രിയ കൂടി ചെയ്യുവാനാണ് ഹെയ്ഡന്റെ തീരുമാനം. തുടർന്ന് ഒരേസമയം തന്റെ കുഞ്ഞിന്റെ അച്ഛനും, അമ്മയും ആക്കാനുള്ള അപൂർവ്വമായ സുവർണാവസരത്തിനായുള്ള കാത്തിരിപ്പിലാണ് ഹെയ്ഡന്‍ ക്രോസ്.
Leave a Reply