Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:40 am

Menu

Published on July 20, 2013 at 10:26 am

ബി.എസ്.പി നേതാവ് സര്‍വേശ് സിങിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

bsp-leader-killed-violence-erupts-in-azamgarh

അഅ്സംഗഢ് :ബി.എസ്.പി നേതാവായ സര്‍വേശ് സിങ് എന്ന സീപ്പുവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു.വെള്ളിയാഴ്ച രാവിലെ ജിയാന്‍പൂരിലെ വീട്ടിലത്തെിയ മൂന്നുപേര്‍ ഇദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.അക്രമികള്‍ മോട്ടോര്‍സൈക്കിളുകളില്‍ രക്ഷപ്പെട്ടു.സംഭവത്തില്‍ സീപ്പുവിൻറെ അംഗരക്ഷകനും കൊല്ലപ്പെട്ടു.കൊലപാതകത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.സീപ്പുവും എതിരാളികളും തമ്മിലെ തര്‍ക്കമാകാം കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി യു.പി പൊലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.അക്രമികളെ പിടികൂടാന്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ഹൈവേകളിലും ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനപരിശോധനയും നടക്കുന്നുണ്ട്.യു.പിയിലെ സാഗരി മണ്ഡലത്തില്‍നിന്ന് സമാജ്വാദി പാര്‍ട്ടി പ്രതിനിധിയായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അമര്‍ സിങ്ങിനൊപ്പം പാര്‍ട്ടി വിട്ട ഇദ്ദേഹം ബി.എസ്.പിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ സാദര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നു.മുന്‍ യു.പി മന്ത്രി രാംപയാരെ സിങ്ങിൻറെ മകനാണ് സീപ്പു.

Loading...

Leave a Reply

Your email address will not be published.

More News