Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ തിന്നാൻ ശ്രമിച്ച അമ്മ പിടിയിലായി.ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍ഷെന്‍ നഗരത്തിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. 24-കാരിയായ ലി ഷെങ്ങുവ എന്ന ചൈനീസ് യുവതിയാണ് സ്വന്തം കുഞ്ഞിന്റെ കൈപ്പത്തി കടിച്ചു മുറിക്കാൻ ശ്രമിച്ചത്. നഴ്‌സുമാര്‍ കണ്ടതു കൊണ്ടു മാത്രമാണ് കുഞ്ഞ് ജീവനോടെ രക്ഷപ്പെട്ടത്.തെരുവില്‍ പ്രസവ വേദനയില്‍ പുളയുന്നത് കണ്ട് ആരോ നല്‍കിയ വിവരമനുസരിച്ചാണ് അധികൃതര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ വാര്‍ഡിലേക്കു മാറ്റിയ ശേഷം ബന്ധുക്കളെ വിവരമറിയിക്കാന്‍ നഴ്‌സ് പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ യുവതി കടിച്ചു മുറിക്കുന്നത് കണ്ടത്. അമ്മയെ തടയാന്‍ ശ്രമിച്ചെങ്കിലും അവർ കുഞ്ഞിനെ വിട്ടില്ല. പിന്നീട് ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവച്ചാണ് അമ്മയുടെ വായില്‍നിന്ന് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. കടിയേറ്റ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശക്തമായ കടിയായതിനാല്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.യുവതിക്ക് മയങ്ങാനുള്ള മരുന്ന് നൽകിയിരുന്നില്ലെങ്കിൽ കുഞ്ഞിൻറെ കൈപ്പത്തി പാടെ തകരുമായിരുന്നു.തെരുവിൽ നിന്ന് കണ്ടെത്തിയ യുവതിയുടെ ബന്ധുക്കളെ ആശുപത്രി അധികൃതർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. മോശം പെരുമാറ്റത്തേ തുടര്‍ന്ന് ഭര്‍തൃമാതാവ് ഇറക്കിവിട്ട യുവതി ആഴ്ചകളായി തെരുവില്‍ കഴിഞ്ഞു വരികയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply