Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: നടി ഗോപികയുടെ മനസമ്മത സൽക്കാരച്ചടങ്ങിൽ ഭക്ഷണത്തിന് കൂടുതൽ തുക ആവശ്യപ്പെട്ടുവെന്ന കേസിൽ ഹോട്ടലുടമയും മാനേജരും നഷ്ടപരിഹാരം നൽകണമെന്ന് തൃശൂർ ഉപഭോക്തൃകോടതി ഉത്തരവിട്ടു.ഗോപികയും പിതാവ് ആന്റോ ഫ്രാൻസിസും നൽകിയ ഹർജിയിൽ തൃശൂർ ജോയ്സ് പാലസ് ഹോട്ടലിനെതിരെയാണ് വിധി.മനസമ്മത സൽക്കാരത്തിൽ 250 രൂപ നിരക്കിൽ 900 പേർക്കാണ് ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയത്. ഇതിനായി 25,000 രൂപ അഡ്വാൻസ് നൽകി. ഹോട്ടൽ മുറികളുടെ വാടക ഉൾപ്പെടെ 2,64,892 രൂപയായിരുന്നു മൊത്തം ചെലവ്. ചടങ്ങിന് ശേഷം പണം അടയ്ക്കാൻ ചെന്നെങ്കിലും ബില്ലുകൾ തയ്യാറാക്കിയില്ലെന്നായിരുന്നു ഹോട്ടൽ മാനേജരുടെ മറുപടി. തുടർന്ന് 2,50,000 രൂപ ഗോപികയുടെ വീട്ടുകാർ മാനേജർക്ക് നൽകി. ഇതിന് മാനേജർ ബിൽ നൽകിയില്ല. എന്നാൽ അടുത്ത ദിവസം 3,65,805 രൂപയുടെ ബിൽ നൽകുകയായിരുന്നു. 1408 പേർ ഭക്ഷണം കഴിച്ചെന്നായിരുന്നു കണക്ക്. ഇതു ചോദ്യം ചെയ്തപ്പോൾ 2,50,000 രൂപ തന്നിട്ടില്ലെന്നും മുഴുവൻ തുകയും വേണമെന്നും ആവശ്യപ്പെട്ടന്നും പരാതിയിൽ പറയുന്നു. കരാറനുസരിച്ച് ബാക്കി നൽകേണ്ട 10108 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 1000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു.
Leave a Reply