Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫുട്ബോളിൽ തോൽവിയേറ്റു വാങ്ങിയതിനെ തുടർന്ന് അർജൻറീനയിൽ പരക്കെ അക്രമം. ബ്രസീലിൻറെ മണ്ണില്‍ മെസി കപ്പുയര്‍ത്തുന്നതുകാണാന്‍ കാത്തിരിക്കുകയായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍. എന്നാൽ ജര്‍മനി ഫൈനലില്‍ അരജൻറീനയെ ഒരു ഗോളിന് തകര്‍ത്ത് കപ്പുയര്‍ത്തിയതോടെ അർജൻറീനയിലെ ഫുട്ബോൾ ആരാധകർ രോഷാകുലരായി മാരകായുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. അര്‍ജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലായിരുന്നു ആക്രമണം നടന്നത്. മുന്നിൽ കാണുന്നതെല്ലാം തല്ലിത്തകർത്തും അത് തടയാൻ വന്ന പോലീസുകാരെ ആക്രമിച്ചും അവർ മുന്നേറുകയായിരുന്നു. ഈ ആക്രമണത്തിൽ പതിനഞ്ചു പോലീസുകാർക്ക് പരിക്കേറ്റു. ഇവർ നിരവധിവാഹനങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ആക്രമണം നടത്തിയ നാൽപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫൈനൽ കളി കാണാനായി പ്രശസ്തമായ ഒളിമ്പ്ക് സ്മാരകത്തിലായിരുന്നു ആരാധകർ ഒത്തു ചേർന്നിരുന്നത്.കളിയുടെ അവസാന വിസിൽ മുഴങ്ങിയതോടെ ആരാധകർ രോഷാകുലരാവുകയായിരുന്നു. ഇവർ പോലീസുകാർക്ക് നേരെയും കല്ലെറിഞ്ഞതോടെ അവര്‍ ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചും അക്രമം തടയാൻ ശ്രമിച്ചു. എന്നിട്ടും ആരാധകർ പിന്മാറാൻ തയ്യാറായില്ല. –
Leave a Reply