Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോപ്പല്‍: മാതാപിതാക്കള്‍ മരിച്ചു കിടക്കുകയാണെന്നറിയാതെ മൂന്നു വയസുകാരനായ മകന്‍ അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ദൃശ്യം….കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയിലെ മുനീറാബാദ് റെയില്‍വേ സ്റ്റേഷനിലെ ഈ രംഗം ഏവരുടേയും ഹൃദയം തകർക്കും. റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അച്ഛനും അമ്മയും ഉറങ്ങുകയാണെന്നു കരുതി മൃതദേഹങ്ങള്‍ക്കരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ ബാലൻ.ഇതിനിടെ സംശയത്തോന്നിയ യാത്രക്കാര്‍ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോൾ തങ്ങള്‍ ഹുളിഗമ്മ ക്ഷേത്രത്തിലേക്കു പോകുകയാണെന്നാണ്. അച്ഛനും അമ്മയും ‘ഉറങ്ങിയെണീറ്റാല്‍’ ഉടന്‍ പോകുമെന്നുമായിരുന്നു പറഞ്ഞത്.പിന്നെ പതിയെ അവരുടെ അടുത്തേക്ക് പോയി വിളിച്ചുണര്‍ത്താനുള്ള ശ്രമവും തുടങ്ങി. എഴുന്നേല്‍ക്കാതായതോടെ വീണ്ടും കളി തുടങ്ങി. അവര്‍ എഴുന്നേറ്റോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ ചിലയാത്രക്കാര്‍ ഇരുവരെയും പരിശോധിച്ചതോടെയാണ് മരിച്ചെന്നു മനസിലായത്. തുടര്‍ന്ന് ഇക്കാര്യം റെയില്‍വേ പോലീസിനെ അറിയിക്കുകയും ചെയ്തു. വിവരം പൊലീസിനെ അറിയിക്കുകയും ബാലനില്‍ നിന്ന് കാര്യങ്ങള്‍ തേടിയപ്പോള്‍ ഗഡാഗില്‍ നിന്നു വന്നതാണെന്നും ഹൂളിഗമ്മ ക്ഷേത്രത്തിലേക്കു പോകാനിരിക്കുകയായിരുന്നെന്നും വ്യക്തമായി.
അനിഗേരി സ്വദേശികളും ഇപ്പോള്‍ ഗഡാഗില്‍ താമസിക്കുന്നവരുമായ ഇരാന തലാവാര്‍, മഞ്ജുള ദമ്പതിമാരാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മുനീറാബാദ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് ഇവരെത്തിയത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയ ഇവരെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഥമദൃഷ്ടിയില്‍ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്ന് പൊലീസ് പറയുന്നു. വിഷമോ മറ്റോ കഴിച്ചു മരിച്ചതാവാം. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടു ലഭിച്ചശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
Leave a Reply