Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ റെനീ എന്ന യുവതിയാണ് രണ്ടു മുഖങ്ങളുള്ള ഇരട്ടകളെ പ്രസവിച്ചത്. ഗര്‍ഭധാരണത്തിന്റെ സമയത്തു തന്നെ ഡോക്ടര്‍മാര്‍ ഇക്കാര്യം ദമ്പതികളെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും യുവതി കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. ആ കുഞ്ഞിനെ പ്രസവിക്കാന്‍ തയ്യാറാവുകയായിരുന്നു. തനിക്ക് കുട്ടികളുടെ കൂടെ രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം,അത് എനിക്ക് അവരോടൊപ്പം പങ്കിടാൻ കഴിയുമല്ലോ’ എന്നായിരുന്നു റെനി പറഞ്ഞത്. ബ്ലാക്ക് ടൌണ്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച റെനിയെ പ്രസവവേദനയെത്തുടര്‍ന്ന് അടിയന്തര സിസേറിയനിലൂടെയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ അവസ്ഥ പരിഗണിച്ച് പിറന്നുവീണയുടന്‍ തന്നെ അവരെ വെസ്റ്മേഡിലെ കുട്ടികളുടെ ആശുപത്രയിലേക്കു മാറ്റാന്‍ പദ്ധതിയിട്ടിരുന്നു. എത്രകാലം ഇങ്ങനെ ഈ അവസ്ഥയിൽ ആശുപത്രിയില്‍ കിടത്തേണ്ടി വരുമെന്നു അറിയില്ല എന്ന് ഹോസ്പിറ്റൽ അതികൃതർ അറിയിച്ചു. പിറന്നുവീണ കുഞ്ഞിന് ഒരൊറ്റ ശരീരം മാത്രമേ ഉള്ളൂവെങ്കിലും അവരെ ഇരട്ടകളെന്നു വിളിക്കാന്‍ തന്നെയാണ് മാതാപിതാക്കളുടെ തീരുമാനം. ഈ അപൂർവ്വ കുഞ്ഞിനെ ‘ഫൈത്ത്’ എന്നും ‘ഹോപ്പ്’ എന്നുമാണ് പേരിട്ടിരിക്കുന്നത്. രണ്ടു കുട്ടികളും സ്വന്തമായി ശ്വസിക്കുമോ എന്നതായിരുന്നു എല്ലാരുടെയും ആശങ്ക. എന്നാൽ അതിനെ എല്ലാം മറികടന്ന് കുട്ടികൾ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ ശ്വസിക്കുന്നുണ്ട്. ഒരു ഹൃദയം ആണ് രണ്ടുപേരും പങ്കിടുന്നതും. ഇതിലൂടെ ഒരേസമയം വിധിയുടെ ക്രൂര വിളയാട്ടവും ദമ്പതികളുടെ നല്ല മനസ്സിന്റെ നേര്‍സാക്ഷ്യവുമാകുകയാണ് ഈ അപൂര്‍വ കുഞ്ഞിന്റെ ജന്മവാര്‍ത്തകൊണ്ട് .
–
–
Leave a Reply