Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്. എഴുപത് നിയമസഭാ സീറ്റുകളിലേക്ക് ശനിയാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. അടുത്തിടെ രാജ്യം കണ്ട ഏറ്റവും വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നാളെ ഡല്‍ഹിയിലെ 1.2 കോടി വോട്ടര്‍മാര്‍ വിധിയെഴുതുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഡൽഹിയിൽ സുരക്ഷാ നടപടികളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പോലീസ് മേധാവിയും അറിയിച്ചു. സുരക്ഷയുടെ ഭാഗമായി 80,000 സുരക്ഷ ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിട്ടുള്ളത്. സംഘങ്ങളായി വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ് ഇന്ന് നേതാക്കളും സ്ഥാനാര്‍ഥികളും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജരിവാളിനെ ഉയര്‍ത്തിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇരുപത്തഞ്ചോളം കേന്ദ്രമന്ത്രിമാര്‍, നൂറുകണക്കിന് എം.പിമാര്‍, വിവിധ സംസ്‌ഥാന നേതാക്കള്‍ എന്നിവരെ കളത്തിലിറക്കിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.
Leave a Reply