Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 12:01 am

Menu

Published on November 8, 2017 at 10:25 am

അറസ്റ്റിലാകും മുമ്പ് നടന്‍ ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്

dileep-case-new-evidences-out

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുമ്പ് നടന്‍ ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. മനോരമ ന്യൂസ് ആണ് രേഖകൾ പുറത്തുവിട്ടത്. കഴിഞ്ഞമാസം ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയും അന്വേഷണസംഘത്തിലെ ചിലരും ഒപ്പം സിനിമാ മേഖലയിലെ ചില ആളുകളും ശ്രമിച്ചുവെന്ന് ദിലീപ് പരാതിപ്പെട്ടിരുന്നു.ഇതിനാൽ തനിക്ക് ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. കോടതിയിൽ ദിലീപിന്റെ വക്കീൽ ഈ കാര്യം വാദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അറസ്റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച സുദീര്‍ഘമായ റിമാന്‍റ് റിപ്പോര്‍ട്ടിൽ ദിലീപിനെതിരെ 20 തെളിവുകള്‍ നിരത്തിയിരുന്നു. ഇവയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു ദിലീപ് ‍ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നല്‍കിയ പരാതിയെക്കുറിച്ച്‌ പറയുന്ന ഭാഗം. പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച്‌ പണം ആവശ്യപ്പെട്ട കാര്യം അവര്‍ ദിലീപിനെ അറിയിക്കുന്നു. ഇതിന് ഏകദേശം 20 ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി നല്‍കിയത്. ഇൗ കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീര്‍ക്കുന്നതിന് ശ്രമം നടത്തുകയായിരുന്നുവെന്നുമാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഡിജിപിയെ കുരുക്കിലാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലോക്നാഥ് ബെഹ്റയുടെ സ്വകാര്യ നമ്പരായ 9654409230ലേക്ക് ഏപ്രില്‍ 10ന് രാത്രി 9.57ന് ദിലീപ് വിളിച്ചതായാണ് പുറത്തുവന്ന രേഖയിൽ പറയുന്നത്. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നതും അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03, 20ന് ഉച്ചക്ക് 1.55, 21ന് വൈകീട്ട് 6.12 എന്നീ സമയങ്ങളില്‍ ഫോണ്‍ വിളിച്ചു. ഈ രേഖകൾ പ്രകാരം പോലീസിന്റെ പോലീസിന്റെ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന കാര്യം വ്യക്തമാകുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News