Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: ഫേസ്ബുക്ക് വഴി നാട്ടുകാരനായ ഒരാളുമായി പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയ്ക്ക് നഷ്ടമായത് 26 ലക്ഷം രൂപ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ യുവതിക്കാണ് 26 ലക്ഷം നഷ്ടമായത്. തട്ടിപ്പിനിരയായയുവതി വിദേശത്തു നിന്നു വരുന്ന ഭര്‍ത്താവിനു മുഖം കൊടുക്കാനാവാതെ ഒന്നര വയസ്സുള്ള മകനെയും ഉപേക്ഷിച്ച് നാടുവിട്ടു.യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് എറണാകുളത്തു നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയത് യുവതിയുടെ നാട്ടുകാരനായ പത്തനംതിട്ട സെയില്‍സ് ടാക്‌സ് ഓഫീസിലെ ജീവനക്കാരനാണ്. ഫേസ് ബുക്കില്‍ നാമ്പിട്ട പ്രണയം മൊബൈല്‍ ഫോണിലൂടെ ദൃഢപ്പെടുകയായിരുന്നു. ഭര്‍ത്താവ് ജോലി സ്ഥലത്തു നിന്ന് യുവതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത പണം ഇരട്ടിയാക്കി തരാമെന്ന് യുവതിയെ ഭാര്യയും കുട്ടിയുമുള്ള ഇയാള്‍ പ്രലോഭിപ്പിച്ചു. ഇതനുസരിച്ച് എസ്.ബി.ടിയിലും വിവിധ സ്വകാര്യ ബാങ്കുകളിലും നിക്ഷേപിച്ചിരുന്ന പണം പിന്‍വിലച്ച് യുവതി കൈമാറി. സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പണം നല്‍കി.2013 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ യുവതിയുടെ ഭര്‍ത്താവ് അയച്ച പണം മുഴുവനും ജീവനക്കാരന്‍ തട്ടിയെടുത്തു. ഇക്കഴിഞ്ഞ മേയ് 30ന് ഭര്‍ത്താവ് നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതി പണം തിരികെ ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പണം മടക്കിത്തരാമെന്നു പറഞ്ഞ് പത്തനംതിട്ട നഗരത്തിലേക്കു വിളിപ്പിച്ച തന്നെ യുവാവ് കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബ ജീവിതം തകരുമെന്നു കണ്ടപ്പോള്‍ പണത്തിനായി കേണപേക്ഷിച്ചെങ്കിലും തിരികെ കിട്ടിയില്ല.സംഭവത്തെതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അമേരിക്കന്‍ സേനയിലെ ജോലി രാജിവെച്ചു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവന്‍ തട്ടിയെടുത്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടു മതി ഇനിയുള്ള കുടുംബ ജീവിതമെന്നാണ് തീരുമാനം. നാടുവിട്ട യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്.അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തുവന്ന അമേരിക്കന്‍ സേനാ ഉദ്യോഗസ്ഥനും മാവേലിക്കര സ്വദേശിയുമാണ് യുവതിയുടെ ഭര്‍ത്താവ്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Leave a Reply