Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോഡ്: സി.പി.എം. – ബി.ജെ.പി. ഏറ്റുമുട്ടലിൽ 4 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും 3 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.കൊളവയല്‍ സ്വദേശികളായ ഷിജു, ശ്രീജിത്ത്, ശ്രീജേഷ്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ സി.പി.ഐ.എം പ്രവര്‍ത്തകനായ ശ്രീജേഷിന്റെ നില ഗുരുതരമാണ് ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രഞ്‌ജിത്തിന്റെ ചാലാടെ വീടിനു നേരേ ബോംബേറുണ്ടായത്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘം രണ്ടു ബോംബുകളാണ് എറിഞ്ഞത്. വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു. രഞ്‌ജിത്തും ഭാര്യയും മകനും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. പോലീസ് രഞ്ചിത്തിന്റെ വീട്ടിലെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്‌തി തെളിയിക്കാന്‍ അക്രമത്തിന് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. കണ്ണൂരില്‍ രജിസ്‌റ്റര്‍ ചെയ്‌ത 26 കേസുകളില്‍ 16 എണ്ണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണു പ്രതിസ്‌ഥാനത്ത്. ശേഷിക്കുന്നവയില്‍ സി.പി.എം. പ്രവര്‍ത്തകരാണ്.കാസര്‍കോട് വെട്ടേറ്റവരില്‍ രണ്ടു പേരെ മംഗളൂരു ആശുപത്രിയിലും അഞ്ചു പേരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊളവയലിലെ സി.പി.എം. പ്രവര്‍ത്തകരായ ശ്രീജിത്ത്, ഷിജു, ശ്രീജേഷ്, രതീഷ്, ബി.ജെ.പി. പ്രവര്‍ത്തകരായ ചന്ദ്രന്‍, ഗണേഷന്‍, സഹോദരന്‍ സുനില്‍ എന്നിവര്‍ക്കാണു വെട്ടേറ്റത്. അക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ സഞ്‌ജു, പ്രജിത്ത് എന്നിവര്‍ക്കു പരുക്കേറ്റു.
Leave a Reply