Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓക്ലാന്റ്: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്ണെടുത്തു. 67 റണ്ണെടുത്ത രോഹിത് ശര്‍മയും 23 റണ്ണുമായി അജിന്‍ക്യ രഹാനയുമാണ് ക്രീസില്‍. നേരത്തെ ബ്രണ്‍ഡന്‍ മെക്കല്ലത്തിന്‍െറ ഇരട്ട സെഞ്ച്വറിയുടെയും വില്യംസണിന്‍െറ സെഞ്ച്വറിയുടെയും മികവില്‍ ടീം ന്യൂസിലാന്‍റ് 503 എന്ന മികച്ച സ്കോറിലാണ് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിടത്തുനിന്ന് ബാറ്റിംഗാരംഭിച്ച ബ്രെണ്ടന്‍ മക്കല്ലം ഇരട്ട സെഞ്ചുറി നേടി. 307 പന്തില്‍ 224 റണ്ണെടുത്ത മക്കെല്ലത്തിൻറെ ബാറ്റില്‍ നിന്ന് 29 ബൗണ്ടറിയും അഞ്ച് സിക്സറും പിറന്നു.സിജെ ആന്‍ഡേഴ്സണ്‍ 77 റണ്ണെടുത്ത് പുറത്തായി. ഇശാന്ത് ശര്‍മ ആറുവിക്കറ്റ് നേടി. ഒന്നാമിന്നിംഗ്സ് ബാറ്റിംഗാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ പത്തോവറില്‍ തന്നെ മൂന്നുവിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ശിഖര്‍ ധവാനെയും അവസാനപന്തില്‍ പൂജാരയെയും ബൗള്‍ട്ട് പുറത്താക്കി. ആറാമത്തെ ഓവറില്‍ കോഹ്ലിയും പുറത്തായി മൂന്നിന് പത്ത് റണ്ണെന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യന്‍ ഇന്നിംഗ്സിന് ഇരുപതാമത്തെ ഓവറില്‍ 26 റണ്ണെടുത്ത മുരളി വിജയിനെയും നഷ്ടമായി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ 4-0 ത്തിന് ഏകപക്ഷീയ തോൽവി വാങ്ങിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അതിനിർണായകമാണ്.
Leave a Reply