Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എബോള രോഗം പടര്‍ന്നുപിടിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാർ നാട്ടിൽ എത്താനാകാതെ ബുദ്ധിമുട്ടുന്നു. നൈജീരിയയില്‍ അകപ്പെട്ട മൂന്ന് ഇന്ത്യന്‍ ഡോക്ടര്‍മാരാണ് വീഡിയോയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ ഡോക്ടര്‍മാര്‍ ഗുരുതരമായ ആരോപണങ്ങളാണുന്നയിക്കുന്നത്.ഡോക്ടര്‍മാര്‍ നൈജീരിയ വിടാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. അബൂജയില്‍ താമസിക്കാന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അവര്‍ ഭീഷണിപ്പെടുത്തിയെന്നും സംഘം ആരോപിക്കുന്നു. കൂടാതെ അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.അതേസമയം അബൂജയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടുവരികയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബൂജയിലെ പ്രൈമസ് ഹോസ്പിറ്റലിലാണിവര്‍ ജോലിചെയ്യുന്നത്. അബൂജയില്‍ ഇതുവരെ എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
എബോള എന്നാല്‍ ഐസിയുവിന്റെ ചുമതല നിര്‍വഹിക്കുന്നവരാണ് ഈ ഡോക്ടര്‍മാരെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവരെ പിടിച്ചുവെച്ചിട്ടില്ല. അവരുടെ പാസ്‌പോര്‍ട്ടുകളും തടഞ്ഞുവെച്ചിട്ടില്ല. എന്നാല്‍ മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Leave a Reply