Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടക് :ഒഡീഷയിലെ കന്ധമാലില്‍ പട്ടാപകൽ കന്യാസ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കട്ടക് ജില്ലാകോടതി കണ്ടെത്തി.തെളിവില്ലാത്തതിനാൽ ആറുപേരെ വെറുതെ വിട്ടു. സന്തോഷ് പട്‌നായിക്ക്, ഗജേന്ദ്ര ഡിഗല്‍ , സരോജ് ബഹ്‌ദേയി എന്നിവരാണ് കുറ്റക്കാർ.ഇവരുടെ ശിക്ഷ പിന്നീട് വിധിക്കുമെന്ന് കോടതി അറിയിച്ചു.2008-ല്‍ കന്ധമാലില്‍ ക്രിസ്തീയപള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഹൈന്ദവ തീവ്രവാദികള്‍ വ്യാപക ആക്രമണം നടത്തുന്നതിനിടയിലായിരുന്നു കന്യാസ്ത്രീ ബലാത്സംഗത്തിനിരയായത്. ബലിഗുഡിയിലെ പാസ്റ്ററൽ സെന്ററിൽ നിന്ന് പട്ടാപകൽ കന്യാസ്ത്രീയെ ബലം പ്രയോഗിച്ച് പുറത്തിറക്കി ഒരു സംഘം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.സുപ്രീം കോടതിയുടെ നിർദ്ദേശാടിസ്ഥാനത്തിൽ കട്ടക്ക് സെഷൻ കോടതി ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.12 ഘട്ടങ്ങളിലായി 29 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി വന്നിരിക്കുന്നത്.
Leave a Reply