Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്സ് വിധിയിൽ പൂർണ ത്രിപ്തിയില്ലാത്തതിനെ തുടർന്ന് ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഫിബ്രവരി മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുന്നത് .രമയ്ക്ക് പിന്തുണ നല്കാൻ എല്ലാ ജില്ലകളിൽ നിന്നും ആര്‍.എം.പി പ്രവര്‍ത്തകര്‍ എത്തും. ടി.പി വധത്തിന്റെ വിധി വന്നതോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ക്ക് അതിൽ പങ്കുണ്ടെന്ന് വ്യക്തമായി. സി.പി.എമ്മിന്റെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അറിയാനാണ് സമരമെന്ന് രമ പറഞ്ഞു. ഉന്നതരിലേക്ക് കേസ് എത്താതിരിക്കാനുള്ള ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നാണ് വിധി വ്യക്തമാക്കുന്നതെന്ന് രമ പറഞ്ഞു.
Leave a Reply