Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:44 pm

Menu

Published on August 2, 2014 at 11:12 am

മോഡിയേയും ജയലളിയേയും പരിഹസിച്ച് ലേഖനം : ശ്രീലങ്ക മാപ്പുപറഞ്ഞു

lanka-apologises-for-jayalalithaa-modi-article-amid-outrage

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയേയും പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന ലേഖനം പിന്‍വലിച്ച് ശ്രീലങ്ക മാപ്പു പറഞ്ഞു. പ്രതിരോധവകുപ്പിന്റെ അനുവാദമില്ലാതെയായിരുന്നു ചിത്രം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ശ്രീലങ്ക വ്യക്തമാക്കി. സംഭവത്തില്‍ ശ്രീലങ്കന്‍ അംബാസഡറെ വിളിച്ചുവരുത്തണമെന്നും ശ്രീലങ്ക മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ജയലളിത മോഡിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്ക നിരുപാധികമായി മാപ്പുപറഞ്ഞത്.ശ്രീലങ്കയുടെ പിടിയിലായ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജയലളിത മോഡിക്ക് നേരത്തെ കത്തയച്ചിരുന്നു. ഈ കത്തുകള്‍ മോഡിക്കുള്ള പ്രണയലേഖനം പോലെയെന്ന് പരിഹസിച്ച് ശ്രീലങ്കന്‍ സേനയുടെ വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് വിവാദമായത്. ഡിഫന്‍സ്.എല്‍ കെ (defence.lk) എന്ന സൈറ്റിലാണ് ലേഖനം വന്നിരിക്കുന്നത്.

Lanka Apologises

നരേന്ദ്രമോദിക്ക് ജയലളിത അയക്കുന്ന പ്രണയലേഖനങ്ങള്‍ എത്ര മാത്രം അര്‍ഥപൂര്‍ണ്ണമാണ് എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ജയലളിതയെ അപീകര്‍ത്തിപ്പെടുത്തും വിധമാണ് ഷേണാലി ഡി വടുഗെ എന്നയാള്‍ എഴുതിയ ലേഖനത്തിന്റെ തുടക്കം തന്നെ.  ദിവസേന ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്കു പ്രണയ ലേഖനങ്ങള്‍ അയക്കുന്ന ജയലളിതയുടെ ലക്ഷ്യം ശ്രീലങ്കയെ തകര്‍ക്കുക എന്നത് മാത്രമാണ്.തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാരെ വിട്ടയക്കണം എന്ന ആവശ്യം മാത്രമാണ് കത്തുകളില്‍ കാണുന്നത്. എന്നാല്‍ തമിഴ് നാട്ടിലെ മീന്‍പിടുത്തക്കാര്‍ നിരന്തരം സമുദ്രാത്രിത്തി ലങ്കിക്കുന്ന കാര്യം അവര്‍ മനപൂര്‍വ്വം വിസ്മരിക്കുകയാനെന്നും ലേഖനം പറയുന്നുബോട്ടുടമകളുടെ നിര്‍ബന്ധംമൂലമാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കന്‍ അതിര്‍ത്തിയിലെത്തുന്നതെന്ന് ജയലളിത മനസിലാക്കണം. ഇന്ത്യന്‍ തീരത്തുനിന്ന് ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ഇരുവരെയും ചേര്‍ത്തുള്ള ചിത്രവും വെബ്സൈറ്റിന്റെ ഹോം പേജില്‍ കൊടുത്തിട്ടുണ്ട്. ഒപ്പീനിയന്‍ പേജിലെഴുതിയിട്ടുള്ള ലേഖനത്തിന്റെ ഉത്തരവാദിത്വം ലേഖകന് മാത്രമാണെന്നും തങ്ങളുടെ നിലപാടല്ലെന്നുമുള്ള കുറിപ്പും വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യമില്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴി ജയലളിത ഉണ്ടാക്കികൊടുക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പം കത്തെഴുതുന്ന ജയലളിതയുടേതും പശ്ചാത്തലത്തില്‍ മോദിയുടെ ചിത്രവും ചേര്‍ത്തിരുന്നു. ലേഖനത്തിനെതിരെ തമിഴ് നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News