Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നൽകാൻ സരിതയ്ക്ക് ഇന്ന് അവസാന അവസരം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെയാണ് സരിതയ്ക്ക് മൊഴി നൽകേണ്ടത്. നിയമപ്രകാരമുള്ള മൊഴി നൽകാനായി സരിതയോട് കോടതി അഞ്ച് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻപതോളം കേസ്സുകളിൽ പ്രതിയായ സരിത അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നൽകാതെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകേണ്ട ദിവസം സരിത അവിടെ എത്തിയിരുന്നില്ല.ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലാണെന്നായിരിന്നു അന്ന് സരിതയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.എന്നാൽ ഇന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നൽകാൻ സരിതയ്ക്ക് അവസാന അവസരമാണ് കോടതി നൽകിയിരിക്കുന്നത്.എംഎല്‍എ അബ്ദുള്ളക്കുട്ടി മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് തന്നെ അതി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരിന്നു സരിത പോലീസിൽ പരാതി നൽകിയിരുന്നത്.എന്നാൽ ഈ പരാതിയിൽ സംഭവം നടന്ന ദിവസം സരിത പറഞ്ഞിരുന്നില്ല.
Leave a Reply