Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സൂചന.അപകടത്തിന് കാരണമായ ഇൻഡിക്ക കാറിൻറെ ഡ്രൈവറെ ചോദ്യം ചെയ്യുകയും ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തപ്പോഴാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.ചുവന്ന സിഗ്നൽ മറികടന്നെത്തിയ കാറുമായി മുണ്ഡെയുടെ കാർ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നതെന്നായിരുന്നു ഇന്നലെ വന്ന റിപ്പോർട്ട്. എന്നാൽ മുണ്ഡെയുടെ ഡ്രൈവർ വാഹനം കണ്ടിട്ടുണ്ടാവാമെന്നും അപകടത്തിന് കാരണമായെന്നു പറയുന്ന കാർ 31 ഫീറ്റ് ദൂരെ മുതൽ ബ്രയ്‌ക്ക് പിടിച്ചതിൻറെ അടയാളം റോഡിൽ കാണുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പച്ച സിഗ്നൽ കണ്ടതിനു ശേഷമാണ് ഇൻഡിക്ക കാർ മുന്നോട്ട് വന്നത്. മന്ത്രിയുടെ വാഹനം സിഗ്നൽ തെറ്റിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിശോധന നടത്തിയപ്പോൾ അപകടത്തിന് കാരണമായ കാർ ബ്രയ്ക്ക് ചെയ്തതിൻറെ അടയാളമാണ് റോഡിൽ കണ്ടത്.ചില ഉദ്ദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.അപകടം നടന്ന ദിവസം മുണ്ഡെയുടെ ഡ്രൈവർ അവധിയായിരുന്നതിനാൽ താത്കാലിക ഡ്രൈവറായിരുന്നു അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു.അപകടം നടന്നപ്പോൾ മന്ത്രി സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് ഇടിയുടെ ആഘാതം കൂട്ടാൻ കാരണമായത്. സംഭവത്തിലെ ദുരൂഹത മാറ്റാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു ബിജെപി വക്താവ് രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply