Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനാമയില്‍ നഴ്‌സായി ജോലിചെയ്യുന്ന സനിത(26)യെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കഴുത്തുമുറിച്ച് ജീവനൊടുക്കി. ഭര്‍ത്താവ് എളവൂര്‍ പുളിയനം മണവാളന്‍വീട്ടില്‍ പൗലോസിന്റെ മകന്‍ സ്മിജോ(30)യാണ് ഭാര്യയെ കൊന്നശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കിയത്. സ്മിജോയും അവിടെ നഴ്‌സാണ്.
സനിത ഫേസ്ബുക്കിലൂടെയാണ് സ്മിജോയെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് നാട്ടിലെത്തിയശേഷം കഴിഞ്ഞ ജനവരി 29നായിരുന്നു വിവാഹം.വിവാഹശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ സ്മിജോ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് മകള്‍ പരാതിപ്പെട്ടിരുന്നതായി സനിതയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ഗര്‍ഭം അലസിയതും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഗര്‍ഭം അലസിയതിനുശേഷം സനിത ചേച്ചി സംഗീതയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോയ സമയം നോക്കിയാണ് സ്മിജോ സനിതയ്ക്കരികിലെത്തിയത്.
വിവരമറിഞ്ഞ് എത്തിയ സനിതയുടെ സഹോദരീഭര്‍ത്താവ് റെജി ഡേവിസിന് നേരെയും സ്മിജോ കത്തി വീശി. തലയ്ക്കു പരിക്കേറ്റ റെജി അവിടെ ആസ്പത്രിയിലാണ്.
Leave a Reply