Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരുനാഗപള്ളി: ബാധ ഒഴിപ്പിക്കുന്നതിൻറെ ക്രൂരമര്‍ദ്ദനമേറ്റ് മന്ത്രവാദത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി.പ്രണയം ഒഴിവാക്കാന്‍ മന്ത്രവാദം നടത്തിയതിനെതുടര്‍ന്ന് ഗുരുതര പരുക്കുക്കേറ്റ ഇരുപത്തിയേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൊടിയൂര്‍ മടത്തിനാല്‍ കോളനിയിലെ യുവതിയാണ് വ്യാജസിദ്ധന്റെ പീഡനത്തെതുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസ്ലീം സമുദായത്തില്‍പ്പെട്ട യുവതി അന്യമതക്കാരനായ അയസല്‍വാസിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ നിന്ന് അകറ്റാന്‍ വീട്ടുകാര്‍ പല അടവും പയറ്റിയെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നാണ് സിദ്ധന്റെ സഹായം തേടിയത്. യുവതിയുടെ ദേഹത്ത് ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും അതിനെ ഒഴിപ്പിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാമെന്നും വ്യാജ സിദ്ധന്‍ ഉറപ്പു നല്‍കി.മന്ത്രവാദത്തിന് വിസമ്മതിച്ച യുവതിയ്ക്ക് ഭക്ഷണത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. അടച്ചിട്ടമുറിയില്‍ ദിവസങ്ങളോളം നടത്തിയ മന്ത്രവാദത്തിനൊടുവില്‍ അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അണുബാധയേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മന്ത്രവാദത്തിന് പ്രതിഫലമായി സിദ്ധന്‍ അന്‍പതിനായിരം രൂപയും കൈയ്പ്പറ്റിയിട്ടുണ്ട്.സംഭവം പുറത്തറിഞ്ഞതോടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെങ്കിലും മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല.
Leave a Reply