Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോലാലംപൂര്‍ : 239 യാത്രക്കാരുമായി 71 ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ മലേഷ്യന്‍ വിമാനം സൈനിക അഭ്യാസത്തിനിടെ വെടിവെച്ചിട്ടതാണെന്ന് വെളിപ്പെടുത്തല്‍.ഫ്‌ലൈറ്റ് എം എച്ച് 370 : ദി മിസ്റ്ററി എന്ന പുസ്തകമാണ് അവിശ്വസനീയമായ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.യുഎസ് തായ് പോര്‍വിമാനങ്ങള്‍ സംയുക്തമായി നടത്തിയിരുന്ന പരിശീലനത്തിനിടെ ഇതുവഴി പറന്ന മലേഷ്യന്‍ വിമാനത്തിന് വെടിയേറ്റതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രാജ്യങ്ങള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വയ്ക്കാന്‍ നടത്തിയ ശ്രമങ്ങളുടെ സാധ്യതകളെക്കുറിച്ച് പുസ്തകം ചര്‍ച്ച ചെയ്യുന്നു. തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് വിമാനം അന്വേഷിക്കുന്ന ദിശമാറ്റിയെന്നും പുസ്തകം ആരോപിക്കുന്നു. അമേരിക്കയ്ക്കും മലേഷ്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പുസ്തകം പറയുന്നു.ഇക്കാലത്ത് ഒരു മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ലോകത്തിന്റെ ഏതു കോണിലായാലും കണ്ടുപിടിക്കാമെന്നിരിക്കെ കാണാതായ ഒരു വിമാനവും 227 യാത്രക്കാരെയും കണ്ടെത്താന്‍ കഴിയാത്തത് വലിയ ദുരൂഹയാണെന്ന് പുസ്തകം പറയുന്നു.ലണ്ടനില്‍ നിന്നുള്ള ആംഗ്ലോ-അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ നിജെല്‍ കോതോണ്‍ എഴുതിയ പുസ്തകം വിമാനത്തിനായുള്ള തെരച്ചിലിന്റെ പിന്നാമ്പുറക്കഥകളും അനാവരണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പുസ്തകം ഈ മാസം ലണ്ടനിലും വില്പനയ്ക്കെത്തും.അതേസമയം, പുസ്തകത്തെ വിമര്‍ശിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാറും യാത്രക്കാരുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.ആംഗ്ലോ അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിഗെല്‍ കോത്രോണ്‍ ആണ് തന്റെ പുതിയ പുസ്തകത്തില്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് നിജെല്‍ കോതോണ്‍ എന്നയാളാണ്. അതേസമയം, പുസ്തകത്തെ വിമര്‍ശിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാറും യാത്രക്കാരുടെ ബന്ധുക്കളും രംഗത്തെത്തി. കഴിഞ്ഞ മാർച്ച് 8 നാണ് 239 പേരുമായി മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോയ മലേഷ്യ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനം കാണാതായത്.വിമാനത്തെക്കുറച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
Leave a Reply