Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപാൽ :ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വീണ്ടും മറ്റൊരു പീഡനം കൂടി.ഭോപ്പാലിലിലെ നല്‍ഹതാനി ഗ്രാമത്തിൽ 14വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സഗംത്തിന് ഇരയാക്കി . പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ഇന്നലെയാണ് ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് . നല്‍ഹതാനി ഗ്രാമത്തിലെ ബന്ധു വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ചാണ് സിദ്ധിഖി ട്രാവല്‍സിന്റെ ബസ് പെണ്‍കുട്ടിയ്ക്ക് ലിഫ്റ്റ് നല്‍കിയത്. ബസില്‍ ഡ്രൈവറും രണ്ട് ക്ലീനര്‍മാരും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.പെണ്‍കുട്ടിയുടെ നാട്ടുകാരനായ ഒരു വ്യവാസായിയുടെ വീട്ടില്‍ വിവാഹത്തിന് അതിഥികളെ എത്തിയ്ക്കാനാണ് ബസ് ഏര്‍പ്പാടാക്കിയത്. ബസില്‍ കയറി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ഉള്‍പ്പടെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയ കുട്ടിയെ മര്‍ദ്ദിച്ചു. വിജനമായ പ്രദേശത്ത് ബസ് നിര്‍ത്തിയശേഷം ബസില്‍ നിന്ന് കുട്ടിയെ വലിച്ചിഴച്ച കാട്ടിലേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. തിരികെ വീണ്ടും ബസിലെത്തിയ്ക്കുകയും കൂട്ടബലാത്സഗംത്തിന് ഇരയാക്കുകയും ചെയ്തു.ഡ്രൈവറും കുട്ടിയെ പീഡിപ്പിച്ചിരുന്നു.ബസിന്റെ വിന്‍ഡോകള്‍ താഴ്ത്തിയിട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.രക്ത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാരണ് ആശുപത്രിയില്‍ എത്തിച്ചത്. ബോധം വന്ന ശേഷം കുട്ടി നടന്നതെല്ലാം പൊലീസിനോട് പറയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply