Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: അയാൾ വീട്ടിൽ കയറി മദ്യപിക്കാനായി പണം മോഷ്ടിക്കുന്നത് കണ്ടതിനു 7 വയസ്സുകാരിയെ കൊലപ്പെടുത്തി. മുംബൈയിലെ ചെമ്പുരിൽ തിങ്കളാഴ്ച്ച ആയിരുന്നു സംഭവം. ബ്യൂട്ടി സർക്കാർ (7) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസിയായ പ്രകാശ് ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിയായ ഇയാള്‍ വീട്ടിലെ അംഗത്തെ പോലെയായിരുന്നു. തിങ്കളാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കയറിച്ചെന്ന ഇയാള്‍ ആരുമില്ലെന്ന് മനസ്സിലാക്കി വീട്ടിലെ ബാഗില്‍ നിന്നും 20 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാൽ പെണ്‍കുട്ടി ഇതു കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ സമയം കുട്ടിയുടെ സഹോദരൻ പുറത്തു കളിക്കുന്നുണ്ടായിരുന്നു. മോഷണം പുറത്തറിയാതിരിക്കാനായി ഹസാര പെണ്‍കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന കുട്ടിയുടെ അമ്മ സൊനാലി തിരിച്ചെത്തിയപ്പോൾ മകൾ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടിൽ കയറിയ വിവരം പെണ്‍കുട്ടിയുടെ സഹോദരൻ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കുട്ടി ലൈംഗിക ചൂഷണത്തിനു വിധേയയായിട്ടുണ്ടോ എന്ന സംശയം അപ്പോൾ മാത്രമേ വ്യക്തമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു.
Leave a Reply