Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കടുത്ത മത്സരത്തിനൊടുവിൽ ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ 38236 വോട്ടിനു സി പി ഐ എംന്റെ എം എ ബേബിയെ തോല്‍പ്പിച്ചു .കൊല്ലം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മത്സരിച്ച ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെ പിണറായി ‘പരനാറി’ എന്നു വിളിച്ചത് വിവാദമായിരുന്നു. പ്രചരണത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ബേബി ഇതോടെ പ്രതിരോധത്തിലായി. പ്രേമചന്ദ്രനെ പരനാറി എന്നുവിളിച്ചത് യു.ഡി.എഫ് പ്രചരണായുധമാക്കിയതോടെ വോട്ടര്‍മാരില്‍ പ്രേമചന്ദ്രന് അനുകൂല വികാരവുമുണ്ടാക്കി. സി.പി.എമ്മിന് ശക്തമായ സംഘടനാ അടിത്തറയുള്ള കൊല്ലത്ത്. ആര്‍.എസ്.പി മുന്നണി വിട്ടതും പിബി അംഗം എം.എ ബേബി തോല്‍ക്കാനിടയായതും വരും നാളില്‍ സി.പി.എമ്മില്‍ ശക്തമായ വിഭാഗീയതക്ക് വഴിവെക്കും.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രേമചന്ദ്രനെ വെല്ലാന്‍ ബേബിക്കായില്ല. പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റി അംഗത്തെ പോലും കേരളത്തില്‍ നിന്ന് ജയിപ്പിക്കായില്ല എന്ന നാണക്കേടായിരിക്കും സിപിഎമ്മിന് ഇനി പേറേണ്ടി വരിക.
Leave a Reply