Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: ഗാസയില്‍ ഇസ്രേൽ നാലു ദിവസമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ മുന്നൂറിലധികം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. ഗാസയിലെ 108 കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. ഇതുവരെ ഗസ്സയില്‍ 1090ലേറെ ഇടങ്ങളില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. കരയാക്രമണം നടത്തുന്നതിന്‍െറ ഭാഗമായി 40,000 കരുതല്‍ ഭടന്മാരെ വിളിച്ചിട്ടുണ്ട്.ആക്രമണം ഭയന്ന് ഗസ്സയിലും സമീപപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്.ഇതിനിടെ, ഗാസയില്‍നിന്ന് ഇസ്രയേലിന്റെ ബെന്‍ഗൂറിയന്‍ വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം നടത്തുമെന്നു ഹമാസ് മുന്നറിയിപ്പു നല്‍കി.ഹമാസിനോട് റോക്കറ്റാക്രമണം നിറുത്തിവയ്ക്കണമെന്നും ഇസ്രായേല്‍ വ്യോമാക്രമണം വേണ്ടെന്ന് വയ്ക്കണമെന്നും ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.
Leave a Reply