Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരം തളർന്നു പോയിട്ടുള്ളവർക്ക് ശ്വസനത്തിലൂടെ സംവേദിക്കാൻ കഴിയുന്ന ഉപകരണവുമായി 16 കാരനായ ഇന്ത്യക്കാരൻ രംഗത്തെത്തി. ഗൂഗിളിൻറെ ഗ്ളോബല്‍ സയന്‍സ് ഫെയറിന്റെ ഫൈനലിലെത്തിയ ഒരേ ഒരു ഇന്ത്യാക്കാരനായ ആര്‍ഷ് ഷാ ദില്‍ബാഗാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ.TALK എന്ന് പേരിട്ട ആര്‍ഷിൻറെ ഈ ഉപകരണത്തിലൂടെ സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ശ്വസനത്തിലൂടെ സംവേദനം നടത്താനാകുന്നതാണ്. ശ്വസനത്തെ മോഴ്സ് കോഡ് രൂപത്തില്‍ സെന്‍സറുപയോഗിച്ച് തിരിച്ചറിഞ്ഞ് സംസാരമാക്കി മാറ്റുകയാണ് ചെയ്യുക. സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെയുള്ള വിഖ്യാത ഭൗതികശാസ്ത്രഞ്ജന്‍ തന്റെ സംസാരശേഷി നഷ്ടപ്പെട്ടിട്ടും എഎസി ഡിവൈസുകളുടെ ഉയര്‍ന്ന സാങ്കേതികരൂപങ്ങള്‍ കൊണ്ട് ലോകത്തോട് സംവേദിക്കാറുണ്ടായിരുന്നു. ഇതിന് ഏകദേശം നാലര ലക്ഷം രൂപ വരും. എന്നാൽ തൻറെ എഎസി ഡിവൈസ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5000 രൂപയ്ക്കെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ഷ് ഷാ ദില്‍ബാഗി പറഞ്ഞു. ഈ പ്രോജക്ട് കണക്കിലെടുക്കണമെന്ന് ദില്‍ബാഗിന്റെ അച്ഛന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രആരോഗ്യമന്ത്രി ഹര്‍വര്‍ദ്ധനോടും അഭ്യർത്ഥിച്ചിട്ടുണ്ട്.