Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:24 am

Menu

Published on June 16, 2014 at 12:57 pm

ഇറാഖിലെ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങൾ ഐ.എസ്.ഐ.എല്‍ പുറത്തുവിട്ടു

photos-released-of-iraq-mass-execution

ഇറാഖ് : ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ തീവ്രവാദികള്‍ കൂട്ടക്കൊല  നടത്തുന്ന ദൃശ്യങ്ങള്‍ ഇറാഖി സ്റ്റേറ്റ് ടിവി വഴി പുറത്തുവിട്ടു. പിടിയിലായ ഇറാഖ് സൈനികരേയും ഭീകരരെ എതിര്‍ക്കുന്നവരേയും കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.പിടിയിലായവരെ കൈകള്‍ ബന്ധിച്ച് കണ്ണ് കെട്ടി തല കുനിച്ച് നിര്‍ത്തിയിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. കയ്യില്‍ എ.കെ 47 ഏന്തിയ ഐ.എസ്.ഐ.എല്‍ ഭീകരര്‍ മുഖം മറച്ച നിലയിലാണുള്ളത്. ട്രക്കുകളില്‍ പിടികൂടിയവരെ ഐ.എസ്.ഐ.എല്‍ താവളങ്ങളിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളില്‍ യാതൊരു വിധ കൃത്രിമം ഇല്ലെന്നും സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്നും ഇറാഖ് സൈനിക വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സലാഹുദ്ദീനില്‍ സംസ്‌കാരം നടന്നതിന്റെ സൂചനകളില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

‘Uncatalogued abuses’ in ISIL jails in Syria shock rights group

പ്രധാന നഗരങ്ങളെല്ലാം പിടിച്ചടക്കി ബാഗ്ദാദ് ലക്ഷ്യമാക്കി മുന്നേറിയ തീവ്രവാദ സംഘടനയായ ഐസിലിന്റെ മുന്നേറ്റം ശക്തമായ പ്രതിരോധത്തിലൂടെയായിരുന്നു ഇറാഖ് സേന തടഞ്ഞിരുന്നത്. ചില നഗരങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.ഇതിനിടെയാണ് 1700 ഇറാഖി സൈനികരെ കൂട്ടക്കൊല ചെയ്തുവെന്ന അവകാശവാദവുമായി ഐസില്‍ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ ഗള്‍ഫ് തീരത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.കനത്ത പോരാട്ടം നടത്തുന്ന തീവ്രവാദികള്‍ ബാഗ്ദാദിന് സമീപത്തെ ബാഖുബാ നഗരത്തിന് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ‍സൂചിപ്പിക്കുന്നത്. ബാഗ്ദാദിന്റെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ദിയാലയിലെ രണ്ട് ഗ്രാമങ്ങള്‍ ഐസില്‍ പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ക്ക് ബാഗ്ദാദിലേക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും തലസ്ഥാനത്തിന് 60 കിലോമീറ്റര്‍ അകലെ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിക്രിത്തും മൊസൂളും ഇപ്പോഴും ഐസിലിന്റെ നിയന്ത്രണത്തിലാണ് ഉള്ളത്.ഇറാഖിലെ സുരക്ഷാസേനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. ഇറാഖില്‍ നിന്നും ഭീകരരെ തുരത്താന്‍ വ്യോമാക്രമണം പരിഗണിക്കുമെന്ന് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആളില്ലാ യുദ്ധ വിമാനങ്ങളായ ഡ്രോണ്‍ വഴിയായിരിക്കും അമേരിക്ക ആക്രമണം നടത്തുക.സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പ്രദേശവാസികള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. മുസോളലില്‍നിന്നുമാത്രം 5 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

mideast-iraq

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News