Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിമാപുര്‍: യുവതിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാർ ജയിലില്‍നിന്ന് പിടിച്ചിറക്കി നഗ്നനാക്കി നടത്തിയശേഷം തല്ലിക്കൊന്നു.വലിച്ചിഴച്ചനാഗാലാന്‍ഡിലെ ദിമാപൂരിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.സംഭവത്തെ തുടര്‍ന്ന് ദിമാപൂര്‍ ടൗണില്‍ പോലീസ് നിരോധാജ്‌ഞ പ്രഖ്യാപിച്ചു. ബലാത്സംഗ കേസിലെ പ്രതിയായ സയ്‌ദ് ഫരിദ് ഖാന്‍ എന്ന ബംഗ്ലാദേശിനിക്കാണ് നാട്ടുകാർ ഇത്തരമൊരു ക്രൂര ശിക്ഷ നൽകിയത്.വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ ജനാവലി സുരക്ഷാ ഉദ്യോഗസ്‌ഥരെ ബലപ്രയോഗത്തിലൂടെ മറികടന്ന് ജയിലില്‍ കടന്നത്. ഇവര്‍ ബലാത്സംഗ കേസിലെ പ്രതിയായ സയ്‌ദ് ഫരിദ് ഖാന്‍ എന്ന ബംഗ്ലാദേശി കുടിയേറ്റക്കാരനെ ജയിലിനു പുറത്തേക്ക് വലിച്ചിഴച്ചു. നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച ഇയാളെ സിറ്റി ക്ലോക്ക് ടവര്‍ ഏരിയയിലേക്ക് ഏഴ് കിലോമീറ്ററുകളോളം വലിച്ചിഴച്ച. ഇതിനൊപ്പം ജനങ്ങള്‍ ഇയാളെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ആക്രമണത്തിനിടെ ഇയാള്‍ ചലനമറ്റനിലയിലാവുകയായിരുന്നു. ഫരിദ് ഖാന്റെ മൃതദേഹം നീക്കം ചെയ്യാനെത്തിയ റിസര്‍വ് പോലീസിനു നേര്‍ക്കും ജനക്കൂട്ടം കല്ലേറു നടത്തി. ഉപയോഗിച്ച കാറുകളുടെ കച്ചവടം നടത്തിയിരുന്ന ഇയാളുടെ വ്യാപാര സ്‌ഥാപനവും വീടും ജനക്കൂട്ടം തകര്‍ത്തു. മറ്റ് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്. ദിമാപൂരിലെ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സയീദ് ഫാരിദ് ഖാന്‍.ഫെബ്രുവരി 23 നാണ് ഇയാള്‍ നാഗ യുവതിയെ ബലാത്സംഗം ചെയ്തത് . 24 സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. അടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാഗാ സ്‌റ്റുഡന്റ് ഫെഡറേഷന്‍ രംഗത്തുവന്നിരുന്നു.
–
–
Leave a Reply