Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സ പാകിസ്താന്റെ മരുമകളെന്ന ബി ജെ പി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ . സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ബി ജെ പി നേതാവ് കെ ലക്ഷ്മണ്‍ ഈ പ്രസ്താവന നടത്തിയത്.സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും തെലങ്കാന സംസ്ഥാനത്തിന്റെ അംബാസഡറാകാന്‍ സാനിയ യോഗ്യ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തെലങ്കാന സംസ്ഥാനത്തിനായുള്ള സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കാത്ത ആളാണ് സാനിയ മിര്‍സയെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. മഹാരാഷ്ട്രയില്‍ ജനിച്ച സാനിയ വളര്‍ന്നത് ഹൈദരാബാദിലാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ സാനിയ പാക്കിസ്ഥാന്റെ മരുമകളായിരിക്കുകയാണ്. ലക്ഷ്മണ്‍ പറഞ്ഞു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്‌ട്രയില്‍ ജനിക്കുകയും ഹൈദരാബാദില്‍ താമസിക്കുകയും ചെയ്യുന്ന തെലുങ്കാനയുടെ സ്വന്തം മകളായ സാനിയയേക്കാള്‍ മികച്ച ഒരു ബ്രാന്‍ഡ് അംബാസഡറെ കിട്ടാനില്ലെന്ന് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് സാനിയയെ തെലുങ്കാനയുടെ പരസ്യവാഹകയായി നിയോഗിച്ചത്. വര്‍ഷം തോറും ഒരു കോടി രൂപ വീതം ഗ്രാന്റ് നല്‍കിക്കൊണ്ടാണ് സാനിയയെ നിയോഗിച്ചത്.
Leave a Reply