Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സോളാര്‍ പ്രതികളുടെ ‘മുഖ്യമന്ത്രി’യുടെ കത്തില്‍ അപാകതകളേറെയാണ് .മുഖ്യമന്ത്രിയുടേതെന്ന നിലയില്‍ സോളാര്‍ പ്രതികള്‍ പ്രചാരണത്തിനായി ഉപയോഗിച്ച കത്ത് പ്രത്യക്ഷത്തില്‍ തന്നെ അത് വ്യാജമാണെന്ന് മനസിലാക്കാം.‘സ്വിസ് സോളാര്‍’ എന്ന സ്ഥാപനത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത കത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പിൻറെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അഭിസംബോധന ചെയ്താണ് ഒപ്പിട്ട് കത്ത് എഴുതിയിരിക്കുന്നത്.ഡി.ടി.പി എടുത്ത് തയാറാക്കാവുന്ന മട്ടില്‍ ബ്ളാക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് കത്ത് തയാറാക്കിയിട്ടുള്ളത്. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും നിറഞ്ഞതാണ് കത്ത്.കത്തിലെ മുഖ്യമന്ത്രിയുടെ ഒപ്പ് സ്കാന്‍ ചെയ്ത് ഉപയോഗിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. ഈ കത്ത് തയാറാക്കിയതിന് എറണാകുളം തമ്മനത്തെ ഗ്രാഫിക്സ് സെന്‍റര്‍ ഉടമ പോളിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.കത്ത് ബിജുവും സരിതയും ആരുടെയും കൈയില്‍ കൊടുത്തില്ല, വെറുതെ കാണിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂയെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.പോലീസ്ഈ കത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് .
Leave a Reply