Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി:ഓഹരി വിപണിയില്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ .സംരക്ഷിക്കാന്‍ രൂപവത്കരിച്ച സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) കൂടുതല്‍ അധികാരങ്ങള്‍. 2013 ഓഹരി വിപണിയുമായി ബന്ധപ്പെട്ടുവരുന്ന കേസുകളുടെ വിചാരണക്കായി പുതിയ കോടതികളും സ്ഥാപിക്കും.1991ലെ സെബി നിയമം, 1956ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് റെഗുലേഷന്‍സ് ആക്റ്റ്, 1996 ലെ ഡെപ്പോസിറ്ററീസ് ആക്റ്റ് എന്നീ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ജൂലൈ 16ന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.നിയമം പ്രാബല്ല്യത്തില്‍ വന്നതോടെ സെബിക്ക് അനധികൃതമായി നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത് തടയുന്നതിനും നിയമ വിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിങ് തടയുന്നതിനും കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും.തട്ടിപ്പ് പദ്ധതികള്‍ തടയുന്നതിൻറെ ഭാഗമായി പരിശോധനകള്‍ക്കും രേഖകള്‍ പിടിച്ചെടുക്കുന്നതിനും ഉത്തരവിടാനുള്ള അധികാരം ‘സെബി’ ചെയര്‍മാന് പുതിയ നിയമം നല്‍കുന്നുമുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ടെലഫോണ്‍ കോള്‍ വിവരങ്ങള്‍ പോലുള്ളവ സംബന്ധിച്ച വിവരങ്ങള്‍ ആരായാനും ഇനി സെബിക്ക് അധികാരമുണ്ടായിരിക്കും.
Leave a Reply