Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് അധോലോകത്തിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.ഷാരൂഖിന്റെ സുഹൃത്തും നിർമ്മാതാവുമായ കരിം മൊറാനിയുടെ വീടിനു നേരെ അജ്ഞാതരായ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തിരുന്നു. ഇതെതുടർന്നാണ് താരത്തിനും സുരക്ഷ കർശനമാക്കിയത്.മൊറാനിയുടെ വീടിനു മുന്നിൽ വെടിവയ്പ് നടത്തിയത് അധോലോക നായകൻ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ അടുത്ത ലക്ഷ്യം ഷാരൂഖാണെന്ന നിഗമനത്തിലാണ് താരത്തിന് സുരക്ഷ ഏർപ്പെടുത്തിയത്. അലി മൊറാനിക്ക് രവി പൂജാരിയുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.സിനിയുഗ് എന്റര്‍ടെയിന്‍മെന്റ് എന്ന ബോളിവുഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയയുടെ ഉടമകളായ മൊറാനി സഹോദരന്‍മാരില്‍ ഒരാളാണ് കരിം മൊറാനി. ഷാരുഖ് ഖാന്റെ റാവണ്‍, ചെന്നെ എക്‌സ്‌പ്രസ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് സഹോദരന്‍ അലി മൊറാനി. 2ജി സ്‌പെക്ട്രം കേസിലും അലി ഇറാനി ഉള്‍പ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂയര്‍ എന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണവകാശം വേണമെന്ന ആവശ്യവുമായി അധോലോക നായകനായകനായ രവി പൂജാരി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇതിന്റെ വിതരണവകാശം തനിക്കല്ലെന്ന് പറഞ്ഞൊഴിഞ്ഞ കരിമിനെ തേടിയാണ് മോട്ടാര്‍ബൈക്കിലെത്തിയ സംഘം മൊറാനിയുടെ ജൂഹുവിലെ വീട്ടിനു നേരെ വെടിവെപ്പ് നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകളും വീടിനു മുന്നില്‍ കിടന്ന കാറിന്റെ ചില്ലുകളും വെടിവെപ്പില്‍ തകര്‍ന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വീടിനു സ്വാകാര്യ സുരക്ഷാഭടന്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പുറത്തിറങ്ങി വന്നപ്പൊഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനു നേരെ വെടിവെപ്പ് ഉണ്ടായതിനു തൊട്ടുപിന്നാലെ ഫോണില്‍ വിളിച്ച് അധോലോക നായകന്‍ ഭീഷണിമുഴക്കിയതായി പോലീസ് പറയുന്നു.
Leave a Reply