Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ശിവസേന എംപിമാര്‍ റംസാന്‍ വ്രതം അനുഷ്ഠിച്ചു വന്ന ജീവനക്കാരനെ ശിവസേന എം.പിമാർ നിർബന്ധിച്ച് നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിക്കാന്‍ ശ്രമിച്ചു.മഹരാഷ്ട്രയിലെ സദനിലെ ജീവനക്കാരനെയാണ് 11 ശിവസേന എംപിമാര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ചത്. മഹാരാഷ്ട്രക്കാരുടെ രീതിയിലുള്ള ഭക്ഷണം നല്‍കാത്തതില്‍ കുപിതരായാണ് എംപിമാര്‍ റസിഡന്റ് മാനേജരായ അര്‍ഷാദിനെ നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്ചത്.മഹാരാഷ്ട്ര സദനില്‍ ഭക്ഷണവിതരണത്തിന് ചുമതലയുള്ള റെയില്‍വേയുടെ ഉപവിഭാഗമായ ഐ.ആര്‍.സി. ടി.സി റസിഡന്റ് മാനേജര്‍ അര്‍ഷാദിന്റെ വ്രതം നിര്‍ബന്ധിച്ച് മുറിപ്പിക്കാനാണ് ശിവസേന എം.പിമാര്‍ ശ്രമിച്ചത്.മഹാരാഷ്ട്ര സദനിലെ ഭക്ഷണവിതരണത്തിലെ ചുമതലക്കാരായ ഐആര്‍സിടി ഇതു സംബന്ധിച്ച് മഹാരാഷ്ട്ര സദന്‍ റസിഡന്റ് കമ്മീഷണര്‍ ബിപിന്‍ മാല്ലിക്കിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.ശിവസേനയുടെ രാജ്യസഭാംഗം സഞ്ജയ് റാവത്ത്, ലോക്‌സഭാഗങ്ങളായ ആനന്ദറാവു അദ്‌സല്‍, രാജന്‍ വിചാരെ, അരവിന്ദ് സാവന്ത്, ഹോമന്ദ് ഗോഡ്‌സെ, കൃപാല്‍ തമാനെ, രവീന്ദ്ര ഗെയ്ക്‌വാദ്, വിനായക് റാവത്ത്, ശിവജി അദല്‍ഹറാവു പട്ടേല്‍, രാഹുല്‍ ശെവാലെ, ശ്രീകാന്ത് ഷിന്‍ഡേ എന്നിവ ചേര്‍ന്നാണ് തന്റെ നോമ്പ് മുറിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അര്‍ഷാദ് മഹാരാഷ്ട്ര സദന്‍ റസിഡന്റ് കമ്മീഷണര്‍ ബിപിന്‍ മല്ലിക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു.ശിവസേന എം പിമാരുടെ ഭാഗത്തുനിന്നുമുണ്ടായ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അര്‍ഷാദിനെ ഏറെ വേദനിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് തന്നെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ചതെന്നും ആ സമയം പേര് വ്യക്തമാക്കുന്ന ടാഗോടു കൂടിയ യൂണിഫോമും താന്‍ ധരിച്ചിരുന്നു. എന്നിട്ടും എംപിമാരടങ്ങുന്ന സംഘം ബലമായി തന്റെ വ്രതം അവസാനിപ്പിച്ച് ചപ്പാത്തി തീറ്റിക്കുകയായിരുന്നുവെന്നും അര്‍ഷാദ് പരാതിയില്‍ പറയുന്നു.ശിവസേന ഇന്ന് രാവിലെ ഈ സംഭവം നിഷേധിച്ചെങ്കിലും ഓണ്‍ലൈനിലൂടെ സംഭവത്തിന്റെ വീഡിയോ പുറത്താവുകയായിരുന്നു. ആരെയും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചിട്ടില്ലെന്നും മോശം സേവനത്തിനെതിരെയും ഭക്ഷണത്തിനെതിരെയും പ്രതിഷേധിക്കുകയായിരുന്നുമെന്നാണ് ശിവസേന പറയുന്നത്.സംഭവം വിവാദമായതോടെ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വെച്ചു. ബഹളം ക്രമാതീതമായതോടെ ഇരുസഭകളും നിര്‍ത്തിവെക്കുകയായിരുന്നു.
Leave a Reply